കൊയിലാണ്ടി: ഗ്രാമ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വോട്ട് മറിച്ചതുമായി ബന്ധപ്പെട്ട് മുചുകുന്നില്‍ നാല് സി.പി.എം.പ്രവര്‍ത്തകരെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി മൂടാടി ഗ്രാമപഞ്ചായത്തിലെ പത്താം വാര്‍ഡിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി വിജയിച്ച തുമായി ബന്ധപ്പെട്ടാണ് പാര്‍ട്ടിയില്‍ പ്രശ്നങ്ങള്‍ ഉടലെടുത്തത്.
പാര്‍ട്ടി പ്രവര്‍ത്തകര്‍ കാലുവാരിയതുകൊണ്ടാണ് ഈ വാര്‍ഡില്‍ യു.ഡി.എഫിന് അട്ടിമറി വിജയം ഉണ്ടായതെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍
മീത്തലെ പീടികയില്‍ സുരേഷ്, ഭാര്യ സുനിത, ചൂരക്കാട്ട് ഉണ്ണികൃഷണന് പുതിയോട്ടില്‍ മനോജ് എന്നിവരെയാണ് ബ്രാഞ്ച് കമ്മറ്റിയില്‍ നിന്നും പുറത്താക്കിയത്.കഴിഞ്ഞ ദിവസം ചേര്‍ന്ന ബ്രാഞ്ച് യോഗത്തില്‍ ഈ നാലുപേരും പങ്കെടുത്തി രുന്നില്ല. വിശദീകരണം പോലും തേടാതെ ബ്രാഞ്ച് കമ്മറ്റിയില്‍ നിന്നും പുറത്താക്കിയതിനെതിരെ ഇവര്‍ ജില്ലാ കമ്മറ്റിക്ക് പരാതി നല്‍കിയിട്ടുണ്ട്.
തിക്കോടി പഞ്ചായത്തില്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം മുതല്‍ തന്നെ പാര്‍ട്ടിയില്‍ ഗ്രൂപ്പ് പോര് ശക്തമായിരുന്നു.പാര്‍ട്ടിയില്‍ സജീവ പ്രവര്‍ത്തകര്‍ അല്ലാത്തവര്‍ക്കു പോലും സ്ഥാനാര്‍ത്ഥിയാ വാന്‍ അവസരം നല്‍കിയതില്‍ പാര്‍ട്ടിയിലെ ഒരു വിഭാഗം ശക്തമായി രംഗത്ത് വന്നിരുന്നു. പ്രാദേശിക നേതൃത്വം ഇത് മുഖവിലക്കെടുത്തില്ല. മുചുകുന്നില്‍ പാര്‍ട്ടിയ്ക്കിടയില്‍ വന്‍ പൊട്ടിത്തെറിയ്ക്കാണ് ഗ്രൂപ്പ് വഴക്ക് എത്തിനില്‍ക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: