കോഴിക്കോട്: സര്‍ക്കാര്‍ ആശുപത്രികളില്‍ മെഡിക്കല്‍ റപ്രസന്റേറ്റീവ്മാര് ജോലി ചെയ്യുന്നത് വിലക്കേര്‍പ്പെടുത്തിയ ആരോഗ്യവകുപ്പ് നടപടിക്കെതിരെ ഭാരതീയ മെഡിക്കല്‍ ആന്റ് സെയില്‍സ് റപ്രസന്റേറ്റീവ്സ് അസോസിയേഷന് (ബിഎംഎസ്ആര്‍എ) മാര്‍ച്ചും, ധര്‍ണയും നടത്തി. ജില്ലാ മെഡിക്കല്‍ ഓഫീസിന് മുന്നില്‍ നടന്ന ധര്‍ണ ബിഎംഎസ് ആര്‍എ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേഷ്കുമാര്‍ ഉദ്ഘാടനം ചെയ്തു. മെഡിക്കല്‍ സെയില്‍സ് മേഖലയിലെ പതിനായിരക്കണക്കിന് തൊഴിലാളികളുടെ തൊഴിലിനെ ബാധിക്കുന്നതും, പൊതുസമൂഹത്തില്‍ ഇവരുടെ പ്രതിച്ഛായ തകര്‍ക്കുന്നതുമായ ഈ നടപടി പിന്‍വലിക്കണം.
ജനറിക് മരുന്ന് വ്യാപാരത്തിന് പിന്നില്‍ കോടികള്‍ കോഴയായി കിട്ടുന്ന നിലവിലെ സാഹചര്യത്തില്‍, ഈ നടപടിയിലും അഴിമതിയുടെ കരിനിഴല്‍ വീഴുന്നതാണ്. സാധാരണക്കാര്‍ക്ക് ഒരു ഗുണവും ലഭിക്കാത്ത ഇത്തരം തീരുമാനങ്ങള്‍ ജനക്ഷേമ സര്‍ക്കാരിന് ഭൂഷണമല്ലെന്ന് അദ്ദേഹം പറഞ്ഞു. ബിഎംഎസ്ആര്‍എ ജില്ലാ പ്രസിഡന്റ് വി.സി. അരുണ്‍ലാല്‍ അദ്ധ്യക്ഷത വഹിച്ചു.
ബിഎംഎസ് ജില്ലാ ജോ. സെക്രട്ടറി കെ.കെ. പ്രേമന്, ബിഎംഎസ് ആര് സംസ്ഥാന സമിതി അംഗം ടി മണി, സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി സി.പി. ഗോപീകൃഷ്ണന് തുടങ്ങിയവര്‍ സംസാരിച്ചു. ധര്‍ണയില്‍ ജില്ലാ ജോ സെക്രട്ടറി പി. ദിപീഷ് സ്വാഗതവും, മേഖലാ സെക്രട്ടറി കെ. സനീഷ് നന്ദിയും പറഞ്ഞു. എരഞ്ഞിപ്പാലത്തു നിന്നും ആരംഭിച്ച പ്രകടനത്തിന് എ.പി. ശ്രീകുമാര്‍, രജില്നാഥ്, ബിനീഷ്, പ്രസാദ്, അനൂപ്രാജ്, വിദ്യാരാജ്, തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: