ബാലുശ്ശേരി: ബിജെപി സ്ഥാനാര്‍ത്ഥികളെ പരാജയപ്പെടുത്താന്‍ പരസ്പരം വോട്ട് മറിച്ച എല്‍ഡിഎഫിനേയും യുഡിഎഫിനേയും ഉണ്ണികുളം പഞ്ചായത്തില്‍ പിന്തുണക്കില്ലെന്ന് ബിജെപി നേതാക്കള്‍ പ്രസ്താവനയില്‍ പറഞ്ഞു. 23 വാര്‍ഡുകളിലും താമര അടയാളത്തില്‍ മത്സരിച്ച ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്ക് 2010ലെ തെരഞ്ഞെടുപ്പില്‍ ലഭിച്ചതിന്റെ ഇരട്ടിയിലധികം വോട്ട് നേടാന്കഴിഞ്ഞിട്ടുണ്ട്. എല്‍ഡിഎഫിനും യുഡിഎഫിനും വേട്ടുകള്‍ വന്‍തോതില്‍ കുറഞ്ഞിട്ടുണ്ട്. പഞ്ചായത്തില്‍ ശക്തമായ മുന്നേറ്റം നടത്തിയ ബിജെപി ഒരു സീറ്റ് നേടി. 11 വീതം സീറ്റുകളാണ് ഇരുമുന്നണികള്‍ക്കും ലഭിച്ചത്.
ബിജെപി വിജയം ഉറപ്പിച്ച 12ാം വാര്‍ഡില്‍ യുഡിഎഫ് വോട്ട് മറിച്ചതിനാല്‍ 12 വോട്ടിനും 13ാം വാര്‍ഡില്‍ എല്‍ഡിഎഫും വോട്ട് മറിച്ചതിനാലാണ് 16 വോട്ടിനും ബിജെപി സ്ഥാനാര്‍ത്ഥികള്‍ പരാജയപ്പെടാന്‍ കാരണം. എല്‍ഡിഎഫിന്റെ സിറ്റിങ്ങ് സീറ്റാണ് ബിജെപി പിടിച്ചെടുത്ത നാലാം വാര്‍ഡ്. ഉണ്ണികുളത്തെ ബിജെപിയുടെ വളര്‍ച്ചയില്‍ വിറളിപൂണ്ട എല്‍ഡിഎഫ് ബിജെപിക്കെതിരെ കുപ്രചരണങ്ങള്‍ നടത്തുകയാണെന്നും ബിജെപി നേതാക്കളായ എന്‍എ ബാലന്നായര്, ശശിന്ദ്രന് ഇയ്യാട്, ഇ. ആര് രഞ്ജിത്ത്, അനില്‍കുമാര്‍ എകരൂല്‍, കെ.കെ സജീവ് എന്നിവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: