തിരുവനന്തപുരം: ഡിജിപി ജേക്കബ് തോമസിനെതിരെ അച്ചടക്കലംഘനത്തിനു നടപടി ഒഴിവാക്കാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ജേക്കബ് തോമസിനെതിരെ നടപടിയെടുക്കില്ലെന്ന വാര്‍ത്തകള്‍ വ്യാജമാണ്. ഇതേക്കുറിച്ച് മുഖ്യമന്ത്രിയുമായി സംസാരിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ജേക്കബ് തോമസിന്റെ വിശദീകരണം ലഭിച്ച ശേഷം നടപടി സ്വീകരിക്കുമെന്നും ആഭ്യന്തരമന്ത്രി അറിയിച്ചു. ജേക്കബ് തോമസിനെതിരെ നടപടിയെക്കേണ്ടന്നു ആഭ്യന്തരമന്ത്രി തീരുമാനിച്ചതായും ഇക്കാര്യം മുഖ്യമന്ത്രിയെ അറിയിച്ചതായും വാര്‍ത്തകള്‍ വന്നിരുന്നു. ഈ സാഹചര്യത്തിലാണ് പ്രതികരണം.
ബാര്‍ കോഴക്കേസില്‍ മന്ത്രി കെ.എം. മാണിക്കെതിരെയുള്ള വിജിലന്‍സ് കോടതി വിധിയെ സ്വാഗതം ചെയ്തു നടത്തിയ പ്രസ്താവനകളും ഫയര്‍ ഫോഴ്സ് മേധാവി സ്ഥാനത്തുനിന്നു മാറ്റിയ നടപടിയെ ചോദ്യം ചെയ്തു മാധ്യമപ്രവര്‍ത്തകരോടു സംസാരിച്ചതിനുമാണു ഡിജിപി ജേക്കബ് തോമസിനെതിരെ അച്ചടക്കലംഘനത്തിനു നടപടിയെടുക്കാന്‍ തീരുമാനിച്ചിരുന്നത്.
ജേക്കബ് തോമസിന്റെ പ്രസ്താവനകള്‍ സര്‍ക്കാരിനെ പ്രതികൂട്ടിലാക്കിയെന്നു കാണിച്ചു ചീഫ് സെക്രട്ടറി ജിജി തോംസണ്‍ കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: