കടുത്തുരുത്തി: കടുത്തുരുത്തി തളിയില്‍ ക്ഷേത്രഗോപുരം മുതല്‍ ക്ഷേത്രനടവരെയുള്ള റോഡിന്റെ ഇരുവശവും പ്രൈവറ്റ് വാഹനങ്ങളും പോലീസ് പിടിച്ചിട്ട വാഹനങ്ങളും നിറഞ്ഞിരിക്കുന്നതിനാല്‍ അയ്യപ്പഭക്തരുടെ വാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യുവാന്‍ ഇടമില്ല. തളിയില്‍ മഹാദേവക്ഷേത്രം പ്രധാന ശബരിമല ഇടത്താവളമാണ്.
ദിവസവും ആയിരക്കണക്കിന് ഭക്തര്‍ വന്ന് വിരിവച്ച് തൊഴുതുമടങ്ങുന്നതാണ് ഇവിടം. ഇവിടെ വരുന്ന ഭക്തരുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ ക്ഷേത്രം റോഡിന്റെ ഇരുവശവും കോണ്‍ക്രീറ്റ് ചെയ്തെങ്കിലും ഇവിടെ പ്രൈവറ്റ് വാഹനങ്ങളും പോലീസ് പിടിച്ചിട്ട വാഹനങ്ങളുംകൊണ്ട് നിറഞ്ഞിരിക്കുകയാണ്. ക്ഷേത്ര ഉപദേശക സമിതി ഈ റോഡിലെ പാര്‍ക്കിംഗ് നിരോധിച്ചിട്ടും പോലീസ് പിടിച്ചിട്ട വാഹനങ്ങള്‍ ഉള്‍പ്പെടെ ക്ഷേത്രം റോഡില്‍ നിന്നും മാറ്റാന്‍ തയ്യാറായിട്ടില്ല. ക്ഷേത്രഗോപുരം റോഡ് അടഞ്ഞ് മറ്റുവാഹനങ്ങള്‍ക്ക് പോകുവാന്‍ കഴിയാത്ത രീതിയില്‍ പ്രൈവറ്റ് ബസുകള്‍ നിര്‍ത്തി ആളുകളെ കയറ്റുന്നത് ഇവിടെ ഡ്യൂട്ടിയിലുള്ള പോലീസുകാരുടെ മുന്നില്‍വച്ചാണ്.
അടിയന്തിരമായി ക്ഷേത്രം റോഡിലെ വാഹനങ്ങള്‍ മാറ്റണമെന്ന് ക്ഷേത്രം ഉപദേശക സമിതി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: