കാഞ്ഞിരപ്പള്ളി: ടൗണില്‍ യുഡിഎഫും എല്‍ഡിഎഫും പ്രഖ്യാപിച്ച ഹര്‍ത്താല്‍ ആഹ്വാനത്തെ തള്ളി. നഗരം പതിവ് പോലെ പ്രവര്‍ത്തിച്ചു.
കടകമ്പോളങ്ങളും മറ്റ് സ്ഥാപനങ്ങളും, സര്‍ക്കാര്‍ ഓഫിസുകളും പതിവു പോലെ പ്രവര്‍ത്തിച്ചു. വാഹന ഗതാഗതം തടസ്സപ്പെട്ടില്ല. സ്കൂളുകളും, കോളജുകളും പതിവു പോലെ പ്രവര്‍ത്തിച്ചെങ്കിലും വിദ്യാര്‍ഥികള്‍ കുറവായിരുന്നു. മിക്കവരും ഉച്ചകഴിഞ്ഞുള്ള ഹര്‍ത്താല്‍ ഭയന്ന് വിദ്യാര്‍ഥികളെ സ്കൂളിലെത്തിയില്ല. വ്യാപാര സ്ഥാപനങ്ങള്‍ തുറന്നുപ്രവര്‍ത്തിച്ചെങ്കിലും കച്ചവടം കുറവായിരുന്നതായി വ്യാപാരികള്‍ പറഞ്ഞു.
മുന്‍ പഞ്ചായത്ത് പ്രസിഡന്റും കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റുമായ ബേബി വട്ടയ്ക്കാട്ടിനെ നിയുക്ത പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോഷി അഞ്ചനാട്ടും സുഹൃത്തായ സ്കൂള്‍ ഹെഡ്മാസ്റ്ററും ചേര്‍ന്ന് മര്‍ദ്ദിച്ചുവെന്ന് ആരോപിച്ചാണ് യുഡിഎഫ് ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടു മുതല്‍ വൈകിട്ട് നാലു വരെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. എന്നാല്‍ എല്‍ഡിഎഫ് പഞ്ചായത്തംഗം ജോഷി അഞ്ചനാടിനെ, ബേബി വട്ടയ്ക്കാട്ടും, കോണ്‍ഗ്രസ് ഗുണ്ടകളും ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നുവെന്ന് ആരോപിച്ച് തൊട്ടുപിന്നാലെ എല്‍ഡിഎഫും ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. ഇന്നലെ ഉച്ചയ്ക്ക് ഒന്നു മുതല്‍ വൈകിട്ട് അഞ്ചുവരെയായിരുന്നു എല്‍ഡിഎഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. രണ്ടു പേര് തമ്മിലുള്ള അടിപിടിയെ തുര്‍ന്ന് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത് പ്രതിഷേധത്തിനും ഇടയാക്കി. ടൗണില്‍ ഇരുകൂട്ടരും പ്രകടനം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: