പൊന്‍കുന്നം: ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് മാസങ്ങള്‍ക്കുമുമ്പേ അവലോകന യോഗങ്ങള്‍ ചേര്‍ന്നതല്ലാതെ സര്‍ക്കാര്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയില്ലെന്ന് ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി എന്‍. ഹരി.
തീര്‍ത്ഥാടന പാതകള്‍ പണി പൂര്‍ത്തിയാകാതെ കിടക്കുകയാണ്. സൂചനാ ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടില്ല. എരുമേലിയില്‍ കുടിവെള്ളവും വഴിവിളക്കും ഇല്ല. വിശുദ്ധിസേനയുടെ സേവനം തുടങ്ങിയിട്ടില്ല. ഇതെല്ലാം സര്‍ക്കാര്‍ സംവിധാനങ്ങളുടെ പാളിച്ചയാണെന്ന് ഹരി ആരോപിച്ചു.
മുന്‍ വര്‍ഷം ആംബുലന്‍സ് സര്‍വ്വീസ് നടത്തിയവര്‍ക്കും മരുന്നുകള്‍ നല്കിയ മെഡിക്കല്‍ ഷോപ്പുകള്‍ക്കും ഇതുവരെ തുക അനുവദിച്ചിട്ടില്ല. കെ.എസ്.ആര്.ടി.സി. പമ്പ സര്‍വ്വീസില്‍ സ്ത്രീകളെ കയറ്റണമെന്ന് ശാഠ്യം പിടിക്കുന്നത് ആചാര ലംഘനമാണ്. ശബരിമല തീര്‍ത്ഥാടകരോടുള്ള അവഗണന അവസാനിപ്പിക്കാന്‍ ദേവസ്വം ബോര്‍ഡും സര്‍ക്കാരും തയ്യാറായില്ലെങ്കില്‍ സമരരംഗത്തിറങ്ങുമെന്ന് എന്‍. ഹരി മുന്നറിയിപ്പു നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: