കോട്ടയം: എസ്എന്‍ഡിപിയുടെ നേതൃത്വത്തില്‍ വിവിധ സമുദായ സംഘടനകള്‍ നടത്തുന്ന സമത്വ മുന്നേറ്റയാത്ര അലങ്കോലപ്പെടുത്തുമെന്ന് ഭീഷണി മുഴക്കുകയും പോസ്റ്ററുകളും പ്രചാരണ സാമഗ്രികളും നസിപ്പിക്കുകയും ചെയ്യുന്ന സിപിഎം നടപടിയ്ക്കെതിരെ സഹിത്യ- സാംസ്കാരിക നായകന്മാര് പ്രതികരിക്കണമെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.എസ്. ബിജു ആവശ്യപ്പെട്ടു.
നിയമാനുസൃതമായി പ്രവര്‍ത്തിക്കുന്ന സംഘടനകളുടെ പ്രവര്‍ത്തന സ്വാതന്ത്ര്യത്തെയും അഭിപ്രായ സ്വാതന്ത്ര്യത്തെയും വിലക്കുന്ന സിപിഎം നടപടി കാടത്തമാണ്. ഈഴവരാദി പിന്നോക്ക പട്ടികജാതി സംഘടനകള്‍ എക്കാലവും സിപിഎമ്മിന്റെ അടിമകളായി കഴിയണമെന്നാണ് അവര്‍ ആഗ്രഹിക്കുന്നത്. ഇതിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവരെ ഭീഷണിയിലൂടെയും ആക്രമണത്തിലൂടെയും വരുതിയില്‍ നിര്‍ത്താനാണ് ശ്രമിക്കുന്നതെന്ന് ഇ.എസ്. ബിജു പറഞ്ഞു. തീര്ത്ഥാലയമായ കേരളത്തെ വീണ്ടും ഭ്രാന്താലയമാക്കാനുള്ള ഏതൊരു നീക്കത്തെയും പ്രബുദ്ധ കേരളം ചെറുത്തു തോല്‍പ്പിക്കണം.
സ്വതന്ത്രമായി ചിന്തിച്ച് പ്രഴര്ത്തന പദ്ധതികളുമായി സമുദായ സംഘടനകള്‍ മുന്നോട്ട് വരുമ്പോള്‍ സിപിഎം നേതൃത്വത്തിനുണ്ടാകുന്ന അസഹിഷ്ണുതയാണ് ഭീഷണിയായി വെളിയില്‍ വന്നത്. രാജ്യത്തെ അസഹിഷ്ണുതയ്ക്കെതിരെ പോരാട്ടം പ്രഖ്യാപിക്കുകയും അവാര്‍ഡുകള്‍ തിരിച്ചേല്‍പ്പിക്കുകയും ചെയ്യുന്ന സാഹിത്യ നായകന്മാരും സാംസ്കാരിക നായകന്മാരും മൗനം പാലിക്കുന്നത് ജനാധിപത്യ കേരളത്തിന് ഭൂഷണമല്ല. കാസര്‍ഗോഡ് നിന്നാരംഭിക്കുന്ന സമത്വ മുന്നേററയാത്രയ്ക്ക് ഹിന്ദുഐക്യവേദി എല്ലാവിധ പിന്തുണയും നല്‍കുമെന്ന് ഇ.എസ്. ബിജു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: