ന്യൂദല്‍ഹി: ഭാരതമാതാവിനായി സമര്‍പ്പിച്ച ജീവിതമായിരുന്നു അശോക് സിംഗാളിന്റേതെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ അനുസ്മരിച്ചു. അതിസമ്പന്ന കുടുംബത്തില്‍ പിറന്നിട്ടും സിംഗാള്‍ തെരഞ്ഞെടുത്തത് രാഷ്ട്രസേവനത്തിന്റെ നിസ്വാര്ത്ഥപഥമായിരുന്നു. യുവത്വത്തില്‍ തന്നെ സംഘത്തിന്റെ പ്രചാരകനായി മാറിയ അദ്ദേഹം ജീവിതം മുഴുവന്‍ സമര്‍പ്പണം ചെയ്തു. വിശ്വഹിന്ദുപരിഷത്തിന്റെ വിവിധ ചുമതലകളില്‍ പ്രവര്‍ത്തിച്ച അദ്ദേഹം രാമജന്മഭൂമി പ്രക്ഷോഭത്തിന്റെയും രാമസേതു പ്രക്ഷോഭത്തിന്റെയും മുന്നില്‍ നിന്നു.
ധര്‍മ്മ ജാഗരണ പ്രവര്‍ത്തനങ്ങള്‍ക്കായി നിരന്തരം സമരരംഗത്തായിരുന്നു. ധര്‍മ്മനിഷ്ട നിറഞ്ഞ അദ്ദേഹത്തിന്റെ ജീവിതത്തിന്റെ ആധാരം രാഷ്ട്രഭക്തിയായിരുന്നു. വിശ്വഹിന്ദുപരിഷത്തിനും രാമജന്മഭൂമി പ്രക്ഷോഭത്തിനും മുഴുവന്‍ രാഷ്ട്രത്തിനും തന്നെ അദ്ദേഹത്തിന്റെ മരണം നികത്താനാവാത്ത നഷ്ടമാണ്. കോടിക്കണക്കിന് ബിജെപി പ്രവര്‍ത്തകര്‍ക്ക് വേണ്ടി അദ്ദേഹത്തിന് ശ്രദ്ധാഞ്ജലി അര്‍പ്പിക്കുന്നു. അദ്ദേഹത്തിന്റെ ആത്മാവ് ഈശ്വരനില്‍ വിലയം പ്രാപിക്കട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: