തീപ്പൊരി പ്രാസംഗികന്, കരുത്തനായ ഹിന്ദു നേതാവ്, രാമജന്മഭൂമി പ്രസ്ഥാനത്തിന്റെ അമരക്കാരന്… അങ്ങനെ പലപല നിലകളില്‍ പ്രസിദ്ധനാണ് ഇന്നലെ വിടപറഞ്ഞ അശോക് സിംഗാള്‍. എന്നാല്‍ ഒരു പക്ഷെ ആരും അറിയാത്ത ചില വശങ്ങള് കൂടിയുണ്ടായിരുന്നു ആ ബഹുമുഖ പ്രതിഭയ്ക്ക്.
മെറ്റലര്‍ജിക്കല്‍ എന്‍ജീനീയറായിരുന്നു അദ്ദേഹം. 1950ല്‍ ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയില്‍ നിന്ന് മെറ്റലര്‍ജിക്കല്‍ എന്‍ജിനീയറിംഗില്‍ ബിരുദമെടുത്തെങ്കിലും 42 മുതല്‍ രാഷ്ട്രീയ സ്വയംസേവക് സംഘത്തിന്റെ സജീവ പ്രവര്‍ത്തകനായിരുന്ന അദ്ദേഹത്തിന് അതില്‍നിന്നു വിട്ടുള്ള മറ്റൊരു പാതയില്ലായിരുന്നു. എന്‍ജിനീയറിംഗില്‍ ബിരുദമെടുത്തശേഷം അദ്ദേഹം മുഴുവന്‍ സമയ പ്രചാരനാകുകയായിരുന്നു. യുപിയുടെ വിവിധ ഭാഗങ്ങളിലായിരുന്നു ചുമതല.
പിന്നീട് പ്രാന്തപ്രചാരകനായി. 80 ലാണ് വിശ്വഹിന്ദു പരിഷത്തില്‍ നിയോഗിക്കപ്പെടുന്നത്. ആദ്യം ജോയിന്റ് സെക്രട്ടറിയും പിന്നീട് 84ല്‍ ജനറല്‍ സെക്രട്ടറിയും ആയി. അതിനുശേഷം വര്‍ക്കിംഗ് പ്രസിഡന്റായി. 2011 വരെ ഈ ചുമതല വഹിച്ചു.
നല്ലൊരു ഹിന്ദുസ്ഥാനി സംഗീതജ്ഞനായിരുന്നു. പണ്ഡിറ്റ് ഓംകാര്‍നാഥ് താക്കൂറായിരുന്നു ഗുരു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: