ബാലുശ്ശേരി: റവന്യൂ ജില്ല പ്രവൃത്തി പരിചയമേളയില്‍ മൂന്ന് മണിക്കൂര്‍ കൊണ്ട് സ്യഷ്ടിക്കപ്പെട്ടത് നാം ദൈനംദിന ജീവിതത്തില്‍ ഉപയോഗിക്കുന്ന വസ്തുക്കള്‍. ബാലുശ്ശേരി വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി, ഗേള്‍സ് ഹയര്‍സെക്കണ്ടറി എന്നിവിടങ്ങളില്‍ നടന്ന പ്രവൃത്തി പരിചയ മേളയുടെ തത്സമയ നിര്‍മ്മാണ മത്സരത്തിലാണ് കുരുന്നുകള്‍ തങ്ങളുടെ കഴിവ് പ്രകടിപ്പിച്ചത്. മരങ്ങളിലെ കൊത്തുപണി, കളിമണ്ണ് കൊണ്ടുള്ള വസ്തുക്കള്‍, ഇലക്ട്രേണിക്ക് ഉപകരണങ്ങള്‍, കുട നിര്‍മ്മാണം, ചോക്ക് നിര്‍മ്മാണം, ബാന്റ്മിന്റന് നെറ്റ്, വോളിബോള്‍ നെറ്റ്, പനയോലകൊണ്ടുള്ള ഉത്പനങ്ങള്‍, കളിപ്പാട്ടങ്ങള്‍ , ഈറ മുള കൊണ്ടുള്ള ഉത്പനങ്ങള്‍, മുത്തുകള്‍ കൊണ്ടുള്ള ഉത്പനങ്ങള്‍ തുടങ്ങിയവയാണ് മൂന്ന് മണിക്കൂറ് കൊണ്ട് കുരുന്നുകള്‍ നിര്‍മ്മിച്ചത്. എല്‍.പി യുപി വിഭാഗത്തില്‍ 25 ഇനങ്ങളും എച്ച്എസ്. എച്ച്എസ്എസ് വിഭാഗത്തില്‍ 35 ഇനങ്ങളിലുമായാണ് മത്സരങ്ങള്‍ നടന്നത്. ക്ലേമോഡലിങ്ങില്‍ എച്ച് എസ് വിഭാഗത്തില്‍ വിഷയം വിശ്രമിക്കുന്ന കാളയും യു.പി വിഭാഗത്തില്‍ വിശ്രമിക്കുന്ന പൂച്ചയുമായിരുന്നു. നമുക്ക് അന്യമായി കൊണ്ടിരിക്കുന്ന കുട്ടകള്‍ ഉണ്ടാക്കല്‍ തെങ്ങിന്റേയും പനയുടേയും ഓലകള്‍ ഉപയോഗിച്ചാണ് വിദ്യാര്‍ത്ഥികള്‍ ഇത് നെയ്തെടുത്തത്. കരവിരുതിന്റെ കമനീയത തെളിയിച്ച് ഫര്‍ണ്ണിച്ചര്‍ നിര്‍മ്മാണം തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന്റെ പ്രസക്തി ചൂണ്ടിക്കാട്ടുന്നതായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: