പാരീസ്: പാരീസില്‍ വീണ്ടും വെടിവയ്പ്. നിരവധി പോലീസുകാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പാരീസ് ഭീകരാക്രമണത്തില്‍ പങ്കാളിയായ ഒമ്പതാമത്തെ ഭീകരന് വേണ്ടി പോലീസ് നടത്തിയ റെയ്ഡിനിടെയാണ് വെടിവയ്പുണ്ടായത്.
പാരീസിന്റെ വടക്കന്‍ മേഖലയിലുള്ള സെന്റ് ഡെന്നിസിലാണ് വെടിവയ്പുണ്ടായത്. പോലീസും അക്രമികളും തമ്മില്‍ രൂക്ഷമായ വെടിവയ്പാണ് നടന്നതെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രത്യേക സുരക്ഷാസേനയും ഓപ്പറേഷനില്‍ പങ്കെടുത്തു.
പാരീസ് ഭീകരാക്രമണത്തിന്റെ ആഘാതത്തില്‍ നിന്ന് വിട്ടു മാറുന്നതിന് മുമ്പെ നഗരം കനത്ത ജാഗ്രതയില്‍ നില്‍ക്കുമ്പോഴാണ് വെടിവയ്പ്പ്. പാരീസ് ആക്രമണകാരികളില്‍ ഒമ്പതാമത് ഒരു ഭീകരന് കൂടിയുണ്ടെന്ന് വ്യക്തമാക്കുന്ന വീഡിയോ ലഭിച്ചതോടെ ഫ്രഞ്ച് അധികൃതര്‍ തിരച്ചില്‍ ഊര്‍ജ്ജിതമാക്കി. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാങ്കോയിസ് ഒലാന്ദിന്റെ അധ്യക്ഷതയില്‍ ഇന്ന് ഉന്നതതല യോഗം ചേരും.
കഴിഞ്ഞയാഴ്ച നടന്ന ഭീകരാക്രമണത്തില്‍ 129 പേര് കൊല്ലപ്പെട്ടിരുന്നു. ഇതിന്റെ സൂത്രധാരന്‍ ബല്‍ജിയംകാരനായ അബ്ദല്‍ഹമീദ് അബൗദാണെന്ന് ഫ്രാന്‍സ് കണ്ടെത്തിയിരുന്നു. 27 കാരനായ ഇയാള്‍ ഇപ്പോള്‍ സിറിയയിലാണെന്നാണ് കരുതുന്നത്. മുമ്പ് പാരീസിലേക്കുള്ള അതിവേഗ തീവണ്ടിയില്‍ അക്രമണം നടത്താനുള്ള ശ്രമത്തിനു പിന്നിലും ഇയാളായിരുന്നു.
മൊറോക്കന്‍ വംശജനായ അബൗദിന് അബു ഒമര്‍ അല്‍ ബാല്‍ജികി എന്ന പേരുമുണ്ട്. അബൗദിന്റെ 13 വയസുള്ള സഹോദരനും ഐ.എസില്‍ അംഗമാണ്. ബെല്‍ജിയത്തില്‍ നിന്നു നല്കിയ പാര്‍ക്കിങ് ടിക്കറ്റുകള്‍ ആക്രമണ നടന്ന സ്ഥലത്ത് നിന്ന് ലഭിച്ചതാണ് അന്വേഷണോദ്യോഗസ്ഥര്‍ക്ക് തുണയായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: