ഹൈദ്രാബാദ്: തമിഴ്നാടിനു പിന്നാലെ ആന്ധ്രാപ്രദേശിലേക്കും മഴ വ്യാപിക്കുന്നു. കഴിഞ്ഞ ദിവസം തുടങ്ങിയ കനത്ത മഴയില്‍ കഡപ്പ ജില്ലയില്‍ മതില് ഇടിഞ്ഞു വീണ് അഞ്ചുകുട്ടികള്‍ മരിച്ചു. മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ 14,000 ആളുകളെ സുരക്ഷിത ഇടങ്ങളിലേക്കു മാറ്റിപാര്‍പ്പിച്ചിരിക്കുകയാണ്.
അതിശക്തമായ കാറ്റും മഴയും സംസ്ഥാനത്തു വ്യാപിച്ചതോടെ വിവിധ പ്രദേശങ്ങളില്‍ വാഹന ഗതാഗതവും വൈദ്യുതബന്ധവും താറുമാറായി. ചിറ്റൂര്‍, നെല്ലൂര്‍ ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ മഴ രേഖപ്പെടുത്തിയിരിക്കുന്നത്. ഈ ജില്ലകളിലെ വിവിധ പ്രദേശങ്ങളില്‍ വാഹന ഗതാഗതവും തടസപ്പെട്ടിരിക്കുകയാണ്.
വടക്കു- കിഴക്കന്‍ മണ്സൂണ്മഴ അതിശക്തമായതിനെ തുടര്‍ന്നു പലയിടങ്ങളിലും വെള്ളക്കെട്ടുകള്‍ ഉണ്ടായിരിക്കുകയാണ്. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടതുമാണ് മഴയുടെ ശക്തി വര്‍ധിപ്പിച്ചത്. ചില ദിവസങ്ങള്‍ കൂടി കനത്ത മഴ തുടരുമെന്നാണു കാലാവസ്ഥാ അറിയിപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: