ന്യൂദല്‍ഹി: മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ പരിഹാരം ഉടന്‍ കാണുമെന്നു കേന്ദ്ര പ്രതിരോധ മന്ത്രി എ.കെ. ആന്റ്ണി പറഞ്ഞു. വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഗൗരവകരമായ ചര്‍ച്ചകള്‍ നടത്തി വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കാര്‍ഗില്‍ വിജയ് ദിവസിനോട് അനുബന്ധിച്ച് ദല്‍ഹിയിലെ അമര്‍ ജവാന് ജ്യോതിയില്‍ പുഷ്പചക്രം സമര്‍പ്പിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാശ്മീരിലെ അക്രമ സംഭവങ്ങളുടെ അളവു താരതമ്യേന കുറഞ്ഞിട്ടുണ്ടെങ്കിലും അതിര്‍ത്തി കടന്നുള്ള നുഴഞ്ഞു കയറ്റം ജമ്മുകാശ്മീരില്‍ ആശങ്ക ഉണര്‍ത്തുന്നതായും ആന്റണി പറഞ്ഞു. നുഴഞ്ഞു കയറുന്ന തീവ്രവാദികള്‍ ഉയര്‍ത്തുന്ന ആക്രമണ ഭീഷണി ഇപ്പോഴും ജമ്മുകാശ്മീരിനുണ്ട്. അതിര്‍ത്തി മേഖലയില്‍ സൈന്യം ജാഗ്രതയിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കാശ്മീരില്‍ സൈന്യത്തിന് നല്‍കിയിരിക്കുന്ന പ്രത്യോകാധികാര നിയമം (അഫ്സപ) പിന്‍വലിക്കണമെന്ന് ജമ്മു മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള ഉള്‍പ്പെടെയുള്ളവര്‍ ആവശ്യം ഉയര്‍ത്തിയിരിക്കുന്ന സാഹചര്യത്തിലാണ് ആന്റണിയുടെ പരാമര്‍ശമെന്നത് ശ്രദ്ധേയമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: