ഓച്ചിറ: ശുദ്ധമനസോടെ ഈശ്വരന് ഏല്‍പ്പിച്ച കര്‍മങ്ങള്‍ എല്ലാവരും നിര്‍വഹിക്കുമ്പോള്‍ ശാന്തിയും സമാധാനവും താനെ വന്നുകൊള്ളുമെന്ന് ജസ്റ്റിസ് എ.വി.രാമകൃഷ്ണപിള്ള. ഓച്ചിറയില്‍ വൃശ്ചികോത്സവത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. വ്യത്യസ്തങ്ങളായ മതങ്ങള്‍ ചിട്ടപ്പെടുത്തിയിട്ടുള്ളതും മനുഷ്യനന്മ മാത്രം ലക്ഷ്യമാക്കിയാണ്. മനുഷ്യനെ തെറ്റായ ചിന്തയില്‍ നിന്നും നേര്‍വഴിക്ക് നയിക്കാന്‍ ആധ്യാത്മികതക്ക് കഴിയും.
ധര്‍മത്തെ അറിഞ്ഞ് ജീവിക്കുകയാണ് നമ്മുടെ ലക്ഷ്യം. ഭക്തി സമൂലമാകാന് ജ്ഞാനവും വൈരാഗ്യവും കൂടി ഉണ്ടാകണം. ആരും എന്നും നിലനില്ക്കുന്നില്ല, എല്ലാം നശ്വരമാണ് എന്ന ചിന്ത എല്ലാവരിലും ഉണ്ടായിരിക്കണം. പണവും അധികാരവും ഒന്നിന്റെയും അവസാനമല്ല.
വ്യക്തികളിലുണ്ടാകുന്ന മാറ്റം കുടുംബത്തിലേക്കും അവിടെ നിന്നും സമൂഹത്തിലേക്കും വ്യാപിപിക്കണം. അതിന് ഈശ്വരചിന്തമാത്രം പോര, സേവനവും കരുണയും പരസ്പരസഹായ മനോഭാവവും അര്‍പ്പണബോധവും കൂടി ഉണ്ടാകണമെന്നും എ.വി.രാമകൃഷ്ണപിള്ള പറഞ്ഞു. സി.ദിവാകരന് എംഎല്‍എ അധ്യക്ഷനായിരുന്നു.
യോഗത്തില്‍ ഭരണസമിതി സെക്രട്ടറി വി.സദാശിവന്, പ്രസിഡന്റ് വി.പി.എസ്.മേനോന്, സി.കെ.ശ്രീധരന് എന്നിവരും സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: