ആലപ്പുഴ: തദ്ദേശ തെരഞ്ഞെടുപ്പില്‍ ആലപ്പുഴ നഗരത്തില്‍ ബിജെപി നേടിയത് റെക്കോര്‍ഡ് വോട്ടുകള്‍. 13,238 വോട്ടുകളാണ് ബിജെപിക്ക് നഗരത്തില്‍ ലഭിച്ചത്. വന്‍ കുതിച്ചുചാട്ടമാണിത്. നഗരസഭാപ്രദേശങ്ങള്‍ മാത്രം ഉള്‍ക്കൊള്ളിച്ച് ആലപ്പുഴ നിയോജക മണ്ഡലം നിലവിലുണ്ടായിരുന്നപ്പോള്‍ രണ്ടു ദശാബ്ദങ്ങള്‍ മുമ്പ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ആറായിരത്തോളം വോട്ടുകള്‍ ലഭിച്ചതാണ് ഇതിനു മുന്‍പുള്ള ബിജെപിയുടെ ശ്രദ്ധേയമായ നേട്ടം. ഇത്തവണ ആറോളം വാര്‍ഡുകളില്‍ ബിജെപിക്ക് സ്ഥാനാര്‍ത്ഥികളും ഉണ്ടായിരുന്നില്ല.
ഒരു വ്യാഴവട്ടക്കാലത്തിനുശേഷം എല്‍ഡിഎഫില്‍ നിന്ന് യുഡിഎഫ് അധികാരം പിടിച്ചെടുത്തെങ്കിലും ഇരു മുന്നണികള്‍ക്കും ലഭിച്ച വോട്ടുകള്‍ തമ്മിലുള്ള വ്യത്യാസം 69 മാത്രമാണ്. നഗരസഭയിലെ 52 വാര്‍ഡുകളില്‍ നിന്നും യുഡിഎഫിന് 35,875 വോട്ടുകള്‍ ലഭിച്ചപ്പോള്‍ 69 വോട്ടുകളുടെ കുറവുമാത്രമാണ് എല്‍ഡിഎഫിനുണ്ടായത്. 35,806 വോട്ടാണ് എല്‍ഡിഎഫ് നേടിയത്. നഗരസഭയില്‍ യുഡിഎഫിന് മേല്‍ക്കൈ ലഭിച്ചുവെങ്കിലും മുന്നണിയിലെ പ്രധാന കക്ഷിയായ കോണ്‍ഗ്രസിന്റെ സീറ്റുനിലയില്‍ വര്‍ധനവുണ്ടാക്കാന്‍ കഴിഞ്ഞില്ല. കഴിഞ്ഞതവണ ലഭിച്ച സീറ്റുകള്‍ തന്നെയാണ് ഇത്തവണ കോണ്‍ഗ്രസിന് ലഭിച്ചത്. മുസഌം ലീഗിനും മുന്‍തെരഞ്ഞെടുപ്പില്‍ ലഭിച്ച സീറ്റുകള്‍ മാത്രമാണ് ലഭിച്ചത്.
എല്‍ഡിഎഫില്‍ സിപിഎമ്മിനും സിപിഐയ്ക്കും സീറ്റുകളുടെ നഷ്ടമുണ്ടായി. കഴിഞ്ഞ കൗണ്‍സിലില്‍ 21 അംഗങ്ങളുണ്ടായിരുന്ന സിപിഎം ഇത്തവണ 16 പേരിലേക്കൊതുങ്ങി. അഞ്ച് അംഗങ്ങളുണ്ടായിരുന്ന സിപിഐയാകട്ടെ ഇത്തവണ മൂന്നിലായി. മുന്നണിയിലെ മറ്റ് ഘടകകക്ഷികള്‍ വിവിധ വാര്‍ഡുകളില്‍ മത്സിരിച്ചിരുന്നെങ്കിലും വിജയിക്കാന്‍ കഴിഞ്ഞില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: