കൊച്ചി: സംസ്ഥാനത്തെ ഹൈടെക് പെണ്‍വാണിഭ സംഘത്തിനെതിരായ അന്വേഷണം ചുംബന സമരത്തിലെ കൂടുതല്‍ നേതാക്കളിലേക്ക്. ചുംബന സമരത്തിന്റെ മുഖ്യ സംഘാടകരും ദമ്പതികളുമായ രാഹുല്‍ പശുപാലനും രശ്മിയും അറസ്റ്റിലായതിന് പിന്നാലെയാണ് സമരത്തിലെ മറ്റ് നേതാക്കളുടെ പങ്കും അന്വേഷിക്കുന്നത്.
ചുംബന സമരത്തിലൂടെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ഉള്‍പ്പെടെ രാഹുല്‍ പശുപാലന്റെ നേതൃത്വത്തിലുള്ള ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘത്തിലേക്ക് റിക്രൂട്ട് ചെയ്തതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. കോഴിക്കോട്ടെ ഒരു ഓണ്‍ലൈന്‍ പത്രത്തിന്റെ പ്രവര്‍ത്തകനെ സംബന്ധിച്ചും അന്വേഷണം നടക്കുന്നുണ്ട്.
ചുംബന സമരത്തിന് മുന്‍പ് തന്നെ രാഹുലും രശ്മിയും പെണ്‍വാണിഭത്തിന് നേതൃത്വം നല്‍കിയിരുന്നു. മോഡലിംഗ് രംഗത്തെ തന്റെ ബന്ധങ്ങള്‍ ഉപയോഗിച്ചായിരുന്നു രശ്മി ‘ബിസിനസ്’ നയിച്ചത്. കേരളത്തിലെ ആദ്യത്തെ ബിക്കിനി മോഡല്‍ എന്ന മേല്‍വിലാസം സമര്‍ത്ഥമായി ഉപയോഗപ്പെടുത്തിയായിരുന്നു ഇടപാടുകാരെ പ്രലോഭിപ്പിച്ചിരുന്നത്. എന്നാല്‍ ചുംബനസമരത്തിന് ശേഷമാണ് ഇരുവരും ബിസിനസ് വികസിപ്പിച്ചത്. സമരത്തില്‍ ആകൃഷ്ടരായെത്തിയ നിരവധി പെണ്‍കുട്ടികളെ പ്രലോഭിപ്പിച്ച് ഇവര്‍ പെണ്‍വാണിഭ സംഘത്തില്‍ ചേര്‍ത്തു.
കൊച്ചി, കോഴിക്കോട്, തൃശൂര്‍, തിരുവനന്തപുരം ജില്ലകളിലെ വിദ്യാര്‍ത്ഥിനികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഇപ്പോള്‍ പോലീസിന്റെ നിരീക്ഷണത്തിലാണ്. രാഹുലിന് പുറമെ സമരത്തിന്റെ നേതൃ നിരയിലുണ്ടായിരുന്ന മറ്റുള്ളവര്‍ക്കും പെണ്‍വാണിഭ സംഘങ്ങളുമായി ബന്ധമുണ്ട്. കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇടത്-ഇസ്ലാമിക ഭീകരവാദികളെ പ്രോത്സാഹിപ്പിക്കുന്ന ഒരു ഓണ്‍ലൈന്‍ പത്രത്തിന്റെ പ്രധാന ചുമതല വഹിക്കുന്നയാളും ചുംബന സമരത്തിന്റെ സംഘാടകനായിരുന്നു. സമരത്തില്‍ പങ്കെടുത്ത പെണ്‍കുട്ടികളെ ഇയാളുടെ നേതൃത്വത്തില്‍ ലൈംഗീക ചൂഷണത്തിന് ഇരയാക്കിയതായി സംഘടനയ്ക്കുള്ളില്‍ നിന്ന് തന്നെ പരാതി ഉയര്‍ന്നിരുന്നു. ചുംബന സമരത്തോടെ പല പെണ്‍വാണിഭ സംഘങ്ങളും സംസ്ഥാനത്ത് സജീവമാവുകയും ചെയ്തു. ചുംബന സമര നേതാക്കള്‍ക്ക് നവമാധ്യമങ്ങളില്‍ ലഭിച്ച പ്രചാരണമാണ് ഇതിന് കാരണമായതും.
ചുംബന സമരക്കാരുടെയും സ്വതന്ത്ര വാദികളുടെയും ഇരട്ട മുഖമാണ് രാഹുലിന്റെയും രശ്മിയുടെയും അറസ്റ്റോടെ പുറത്ത് വരുന്നത്. ഒരു വശത്ത് സ്ത്രീ സ്വാതന്ത്ര്യത്തിന് വേണ്ടി വാദിക്കുക. മറുവശത്ത് ഇത് മറയാക്കി പെണ്‍വാണിഭ ബിസിനസ് നടത്തി പാവപ്പെട്ട പെണ്‍കുട്ടികളുടെ ജീവിതം നശിപ്പിക്കുക. ചുംബന സമര നേതാക്കള്‍ക്കെതിരെ നേരത്തെ തന്നെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതാണിപ്പോള്‍ കയ്യോടെ പിടിക്കപ്പെട്ടിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: