കൊച്ചി: രാഹുല്‍ പശുപാലന് നേതൃത്വം നല്കുന്ന ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘത്തില്‍ ഭാര്യ രശ്മിയുടെ ഒരു രാത്രിയിലെ വില മുപ്പതിനായിരം മുതല്‍ എണ്‍പതിനായിരം വരെ. ഇടപാടുകാരെ ആദ്യം കാണിക്കുന്നത് രശ്മിയുടെ ഫോട്ടോയാണ്. തുടക്കത്തില്‍ എണ്‍പതിനായിരം ആവശ്യപ്പെടുമെങ്കിലും വിലപേശലില്‍ അത് മുപ്പതിനായിരം വരെ എത്തുമെന്ന് പോലീസ് പറയുന്നു.
അത്രയും നല്കാന് തയ്യാറല്ലെങ്കില്‍ സംഘത്തിലെ മറ്റ് പെണ്‍കുട്ടികളുമായി കച്ചവടം ഉറപ്പിക്കും. ഇരുവരെയും പിടിക്കാന്‍ അമ്പതിനായിരത്തിനാണ് പോലീസ് ഇടപാട് ഉറപ്പിച്ചത്. മകനോടൊപ്പമാണ് ഇടപാടുകാരന് ഭാര്യ രശ്മിയെ കൈമാറാന്‍ രാഹുല്‍ പശുപാലനെത്തിയത്. ഇത് ഗൗരവത്തോടെയാണ് കാണുന്നതെന്ന് ഐ.ജി. ശ്രീജിത്ത് പറഞ്ഞു. കുട്ടിക്ക് മാനസിക പ്രയാസം ഉണ്ടാക്കുന്നതാണിത്.
ചുംബന സമരത്തിലെ നേതൃത്വവും ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്യുന്ന നഗ്നഫോട്ടോകളുമാണ് ഇടപാടുകാര്‍ക്കിടയിലെ സെലിബ്രിറ്റിയാക്കി രശ്മിയെ മാറ്റിയത്. സ്വയം മാര്‍ക്കറ്റ് ചെയ്യാന്‍ രശ്മി നുണക്കഥകളുമിറക്കിയിരുന്നു. പ്ലേ ബോയ് മാഗസിന്റെ മോഡലാണ് താനെന്നായിരുന്നു രശ്മിയുടെ അവകാശ വാദം. എന്നാല്‍ ഇത് തെറ്റായിരുന്നു. ഇരുപതിലേറെ വ്യാജ അക്കൗണ്ടുകളിലൂടെയാണ് രാഹുലും രശ്മിയും ഇടപാടുകാരെ കണ്ടെത്തിയിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: