ചുംബനസമരത്തിലും അതിനു ശേഷം ചാനല്‍ ചര്‍ച്ചകളിലും കത്തിക്കയറിയ രാഹുല്‍ പശുപാലന് ഹിന്ദു സംഘടനകളെ അടിച്ചാക്ഷേപിച്ചിരുന്നു. ആര്‍എസ്എസ് പ്രവര്‍ത്തകരുടെ കുടുംബജീവിതത്തെപ്പറ്റിപ്പോലും മോശം കമന്റുകള്‍ ഫേസ് ബുക്കില്‍ നിറച്ച ഇയാള്‍ ചാനല്‍ ചര്‍ച്ചകളില്‍ സദാചാരത്തിന്റെ പേരില്‍ ഹിന്ദുസംഘടനാ പ്രവര്‍ത്തകരെയും ഹിന്ദുക്കളെയും കണക്കറ്റ് അപഹസിച്ചിരുന്നു. മനുഷ്യത്വമുള്ളവര്‍ പറയാന്‍ മടിക്കുന്ന കമന്റുകളാണ് അയാള്‍ അന്ന് പോസ്റ്റ് ചെയ്തിരുന്നത്.
അന്നത്തെ പോസ്റ്റുകളും കമന്റുകളും ഇയാളുടെ നടപടികളും ചൂണ്ടിക്കാട്ടി ഇന്നലെ ഫേസ് ബുക്കില്‍ ഇയാളെയും ഭാര്യയേയും തുറന്നുകാണിക്കുകയായിരുന്നു. ഇവരുടെ പൊയ്മുഖങ്ങളും ഇരട്ടത്താപ്പുകളും തുറന്നുകാട്ടുന്ന പോസ്റ്റുകള്‍ വൈറലായി.
പരസ്യമായി ചുംബനം നടത്തിയത് എന്തിനെന്ന് ഇപ്പോള്‍ മനസിലായെന്നാണ് ചില പോസ്റ്റുകളില്‍.
അന്ന് ഇവര്‍ക്ക് ഓശാന പാടി പരിവാര്‍ പ്രസ്ഥാനങ്ങളെ താറടിച്ച മാതൃഭൂമി, മനോരമ ചാനലുകളെയും വിടി ബല്‍റാം, എംബി രാജേഷ്, എംഎ ബേബി അടക്കമുള്ള നേതാക്കളെയും സോഷ്യല്‍ മീഡിയ വിട്ടില്ല. അവരെ കണക്കറ്റു പരിഹസിക്കുന്ന പോസ്റ്റുകളും വൈറലായി.
സ്വന്തം ഭാര്യയെ പെണ്‍വാണിഭത്തിന് സമര്‍പ്പിച്ച രാഹുലിന്റെ ധാര്‍മ്മിക ബോധത്തെയും കണക്കറ്റ് കളിയാക്കുന്നുണ്ട്. രശ്മി നായരുടെ റേറ്റ് പറഞ്ഞുള്ള വാര്‍ത്തകളും നിരവധി ഓണ്‍ലൈന്‍ പിതങ്ങളില് പരക്കുന്നുണ്ട്. 80,000 രൂപ പറഞ്ഞു പിന്നെ അരലക്ഷത്തിന് ഉറപ്പിച്ചുവെന്നാണ് ഒരു വാര്‍ത്തയുടെ തലക്കെട്ട്. മോഡല്‍ കൂടിയായ ഭാര്യയല്ലാതെ കസ്റ്റഡിയിലുള്ള മറ്റ് പെണ്‍കുട്ടികള്‍ക്കും പെണ്‍വാണിഭ സംഘം വിലയിട്ടിരുന്നു. ഓണ്‍ലൈനില്‍ വില പേശിയാണ് കച്ചവടക്കം ഉറപ്പിച്ചിരുന്നതെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: