കടുത്തുരുത്തി: മുളക്കുളം ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ആകെയുള്ള 17 സീറ്റില്‍ പത്ത് സീറ്റ് ലഭിച്ചെങ്കിലും പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ജയിച്ചില്ല. ഇത്തവണ മുളക്കുളം പഞ്ചായത്ത് പ്രസിഡന്റ് എസ്സി വനിത ആയതിനാല്‍ ഇരുമുന്നണികളും സംവരണസീറ്റില്‍ മാത്രമാണ് എസ്സി വനിതയെ നിര്‍ത്തിയത്. ഇവിടെ യുഡിഎഫിന്റെ വനിത തോറ്റതാണ് യുഡിഎഫിന് പ്രസിഡന്റ് ഇല്ലാതാവാന്‍ കാരണം. അതുകൊണ്ട് എല്‍ഡിഎഫിന് പ്രസിഡന്റും യുഡിഎഫിന് ഭൂരിപക്ഷവും എന്നതാണ് ഇപ്പോഴത്തെ അവസ്ഥ. ഇവിടെ മത്സരമില്ലാതെ എല്‍ഡിഎഫിന്റെ ഒന്നാം വാര്‍ഡില്‍ നിന്നും ജയിച്ച സുജാത സുമോന് പ്രസിഡന്റാവുമ്പോള്‍ യുഡിഎഫുകാര്‍ നോക്കിനില്‍ക്കേണ്ട അവസ്ഥയിലാണ്. പ്രസിഡന്റ് സ്ഥാനം നഷ്ടപ്പെട്ട യുഡിഎഫ് ജയിച്ച സീറ്റില്‍ ഒരണ്ണം രാജിവെപ്പിച്ച് 6 മാസത്തിനുള്ളില്‍ എസ്സി വനിതയെ വിജയിപ്പിച്ചെടുക്കുവാനാണ് തീരുമാനമെങ്കിലും മെമ്പര്‍ സ്ഥാനം ത്യജിക്കാന്‍ ആളില്ലാതെ കുഴയുകയാണ് യുഡിഎഫ് നേതൃത്വം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: