എരുമേലി: കഴിഞ്ഞ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ കിഴക്കന്‍ മലയോര മേഖലയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ പരാജയം അന്വേഷിക്കണമെന്ന് സിപിഐ നേതാക്കള്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
മുക്കൂട്ടുതറ പതിനാറാം വാര്‍ഡിലും മുട്ടപ്പള്ളി പതിനേഴാം വാര്‍ഡിലും മുക്കൂട്ടുതറ ബ്ലോക്ക്, ജില്ലാ ഡിവിഷന് എന്നിവയിലടക്കം വോട്ടിന്റെ വന്‍ ചോര്‍ച്ചയാണുണ്ടായത്. എല്‍ഡിഎഫിലെ പ്രമുഖ കക്ഷികളായ സിപിഎം, സിപിഐയുടെ ശക്തികേന്ദ്രങ്ങളായി അറിയപ്പെടുന്ന സ്ഥലങ്ങളില്‍ പോലും പാര്‍ട്ടികളുടെ സ്ഥാനാര്‍ത്ഥി പരാജയം ഉണ്ടായത് അന്വേഷണ വിധേയമാക്കേണ്ടതാണെന്നും നേതാക്കള്‍ പറഞ്ഞു.
എന്നാല്‍ മുക്കൂട്ടുതറ മേഖലയിലെ സിപിഎം കാഞ്ഞിരപ്പള്ളി ഏരിയാകമ്മറ്റിയംഗമായ കെ.സി. ജോര്‍ജ്ജ്കുട്ടിയുടെ ഭാര്യ തങ്കമ്മ ജോര്‍ജ്ജുകുട്ടിയുടെ പരാജയവും പരിശോധിക്കണമെന്നും അവര്‍ പറഞ്ഞു. മുട്ടപ്പള്ളി വാര്‍ഡില്‍ എല്‍ഡിഎഫിലെ സിപിഐ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയെങ്കിലും സിപിഎം സ്വതന്ത്രസ്ഥാനാര്‍ത്ഥിയെ രംഗത്തിറക്കുകയും ചെയ്തിരുന്നു. 6 ഓളം സ്ഥാനാര്‍ത്ഥികള്‍ മത്സരിച്ച ഇവിടെ സ്വതന്ത്രസ്ഥാനാര്‍ത്ഥിക്ക് സിപിഎം രഹസ്യമായി പിന്തുണ നല്കി വിജയിപ്പിച്ചിരുന്നു. ഇതാണ് സിപിഐ നേതാക്കളെ പ്രകോപിപ്പിച്ചത്.
ഇതിനിടെ നവമാദ്ധ്യമങ്ങളിലൂടെ എല്‍ഡിഎഫിലെ ചില ജനപ്രതിനിധികള്‍ക്കെതിരായി പാര്ട്ടിക്കാര് തന്നെ നടത്തുന്ന പ്രചാരണങ്ങള്‍ അണികളെയും നേതാക്കളെയും ഞെട്ടിച്ചിരിക്കുകയാണെന്നും ഇതിനെതിരെ നടപടി വേണമെന്നുമാണ് സിപിഐ നേതാക്കളും പറയുന്നത്. പത്രസമ്മേളനത്തില്‍ ലോക്കല്‍ സെക്രട്ടറിമാരായ വി.പി. സുഗതന്, എസ്. ഷിജു, എക്സിക്യൂട്ടീവ് മണ്ഡലം കമ്മറ്റിയംഗങ്ങളായ പി.ജെ. ദേവസ്യ, സുബ്രഹ്മണ്യന്, കെ.സി. ജോണ്‍, എം.എം. ബാബു എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: