ചെമ്പഴന്തി: ഭക്തിയും ശക്തിയും മാത്രമല്ല സാമൂഹ്യ പരിവര്‍ത്തനത്തിനുതന്നെ ഭാഗവതപാരായണവും ശ്രവണവും സഹായിക്കുമെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന സെക്രട്ടറി ബ്രഹ്മചാരി ഭാര്‍ഗ്ഗവറാം പറഞ്ഞു.
അണിയൂര്‍ ശ്രീ ദുര്‍ഗ്ഗാദേവിക്ഷേത്രത്തിലെ മൂന്നാമത് ഭാഗവത സപ്താഹയജ്ഞം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ഭാഗവതത്തില്‍ ഇല്ലാത്തതായി ഒന്നുമില്ല. എല്ലാം അടങ്ങിയ സമ്പൂര്‍ണ കൃതിയാണത്. മനുഷ്യനെ നേര്‍വഴിക്ക് നയിക്കാനും നന്മവിതയ്ക്കാനും ഭാഗവതം സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജന്മഭൂമി റസിഡന്റ് എഡിറ്റര്‍ കെ. കുഞ്ഞിക്കണ്ണന് ആശംസാ പ്രസംഗം നടത്തി. ക്ഷേത്രോപദേശക സമിതി സെക്രട്ടറി ഗോപകുമാരന്‍നായര്‍ അധ്യക്ഷനായിരുന്നു.
മഞ്ചല്ലൂര്‍ സതീശാണ് യജ്ഞാചാര്യന്‍. ക്ഷേത്ര മേല്‍ശാന്തി ഗോപാലകൃഷ്ണന്പോറ്റി യജ്ഞദീപ പ്രതിഷ്ഠ നടത്തി. അനന്ദമാരാരുടെ പ്രാര്ത്ഥാനയോടെ തുടങ്ങിയ ചടങ്ങിന് ജനറല്‍ കണ്‍വീനര്‍ എസ്. പ്രദീപ്കുമാര്‍ സ്വാഗതം പറഞ്ഞു. ഒന്നാം ദിവസമായ ഇന്ന് പൂജകള്‍ക്കുശേഷം രാവിലെ 7ന് ഭാഗവത പാരായണവും 10ന് വരാഹാവതാരത്തെക്കുറിച്ചുള്ള പ്രഭാഷണവും നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: