കണ്ണൂര്‍: രാഷ്ട്രത്തെ വെട്ടിമുറിക്കാന്‍ ആര്‍എസ്എസ് ശ്രമിക്കുന്നുവെന്ന പ്രതിപക്ഷ നേതാവ് വിഎസ് അച്ചുതാനന്ദന്റെ ആരോപണം ശുദ്ധ അസംബന്ധമാണെന്നും എല്ലാകാലത്തും വിഭജനത്തെ അനുകൂലിച്ച ചരിത്രമാണ് ഭാരതത്തിലെ കമ്മ്യൂണിസ്റ്റുകള്‍ക്കുള്ളതെന്നും ബിജെപി ദേശീയ നിര്‍വ്വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ് പത്രസമ്മേളനത്തില്‍ പറഞ്ഞു. വിഭജനത്തിന്റെ വക്താക്കളും പ്രയോക്താക്കളും കമ്മ്യൂണിസ്റ്റുകളാണെന്ന് ചരിത്ര രേഖകള്‍ തന്നെ വ്യക്തമാക്കുന്നു. 1940ല്‍ ദ്വിരാഷ്ട്രവാദമെന്ന ലീഗിന്റെ ആവശ്യത്തിന് സൈദ്ധാന്തിക പരിവേഷം നല്കി അംഗീകരിച്ചതും ന്യായീകരിച്ചും അനുകൂലിച്ചതും കമ്മ്യൂണിസ്റ്റുകളാണ്. ലീഗും ജിന്നയും ഭാരതത്തെ രണ്ടാക്കണമെന്നാവശ്യപ്പെട്ടപ്പോള്‍ ഇന്ത്യയെ പതിനാറ് രാഷ്ട്രമാക്കി മാറ്റണമെന്ന് ഔദ്യോഗിക പ്രമേയം പാസാക്കിയ പാര്‍ട്ടിയാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി.
ഇന്ത്യ, ചൈന യുദ്ധസമയത്ത് ഇന്ത്യാവിരുദ്ധ ചേരിയില്‍ ചൈനയോടൊപ്പം നിന്ന ചരിത്രമാണ് കമ്മ്യൂണിസ്റ്റുകള്‍ക്കുള്ളത്. ഇതിന്റെ പേരില്‍ നിരവധി കമ്മ്യൂണിസ്റ്റുകള്‍ക്ക് ജയിലില്‍ കിടക്കേണ്ടിവന്നിട്ടുണ്ട്. രാഷ്ട്രസേവനം നടത്തിയതിന്റെ പേരില്‍ 1963ല്‍ റിപ്പബ്ലിക് ദിന പരേഡില്‍ സൈന്യത്തോടൊപ്പം പങ്കെടുക്കാന്‍ ഭരണകൂടം ക്ഷണിച്ച ചരിത്രമാണ് ആര്‍എസ്എസ്സിന് ഉള്ളത്. കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യര്‍ പാക്കിസ്ഥാനില്‍ ചെന്ന് ഇന്ത്യാവിരുദ്ധ പ്രസംഗം നടത്തിയതോടെ രാഷ്ട്രദ്രോഹ പ്രവര്‍ത്തനമാണ് നടത്തിയിരിക്കുന്നത്. ഇതിനെതിരെ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും കൃഷ്ണദാസ് ആവശ്യപ്പെട്ടു. പത്രസമ്മേളനത്തില്‍ ദേശീയ സമിതിയംഗം പി.കെ. വേലായുധന്, ജില്ലാ പ്രസിഡന്റ് കെ. രഞ്ചിത്ത് എന്നിവരുംസംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: