ന്യൂദല്‍ഹി: നേരിട്ടുള്ള വിദേശ നിക്ഷേപമുള്ള ആറു പദ്ധതികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം നല്കി. 1,810. 25 കോടി രൂപയുടെ നിക്ഷേപത്തിനാണ് അനുമതി നല്‍കിയിരിക്കുന്നത്.
എജൈല് ഇലക്ട്രിക് സബ് അസംബ്ലി പ്രൈവറ്റ് ലിമിറ്റഡ്, ഷെയര്‍ഖാന്‍ ലിമിറ്റഡ്, സെറാപ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, മണ്‍സൂണ്‍ ക്യാപിറ്റല്‍ എല്‍എല്‍സി, യുഎസ്എ, സെക്വന്റ് സയന്റിഫിക് ലിമിറ്റഡ്, ഐഐഎഫ്എല്‍ ഹോള്‍ഡിങ്സ് ലിമിറ്റഡ് എന്നിവയുടെ പദ്ധതികള്‍ക്കാണ് അംഗീകാരം ലഭിച്ചത്. ഫോഗ്സ്വാഗണ്‍ ഫിനാന്‍സ് പ്രൈവറ്റ് ലിമിറ്റഡിന്റെ പദ്ധതി തള്ളിക്കളയാനും യോഗത്തില്‍ തീരുമാനമായി. വിദേശ നിക്ഷേപ പ്രോത്സാഹന ബോര്‍ഡ് ഒക്ടോബര്‍ 30ന് നടത്തിയ യോഗത്തിലെ തീരുമാനങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചിരിക്കുന്നത്.
കോള്‍ ഇന്ത്യ ലിമിറ്റഡിന്റെ പത്തു ശതമാനം ഓഹരികള്‍ വില്ക്കാന് തീരുമാനിച്ചതായി കേന്ദ്രമന്ത്രിസഭാ തീരുമാനങ്ങള്‍ പ്രഖ്യാപിച്ചുകൊണ്ട് ഊര്‍ജ്ജമന്ത്രി പീയൂഷ് ഗോയല്‍ അറിയിച്ചു. ഇതുവഴി 20,000 കോടി രൂപ സമാഹരിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ. കോള്‍ഇന്ത്യയുടെ ഓഹരിവില അനുസരിച്ച് 21,137.71 കോടിരൂപയുടെ വില്‍പ്പന നടക്കുമെന്നാണ് പ്രതീക്ഷ. നിലവില്‍ 79.65 ശതമാനം ഓഹരികളും സര്‍ക്കാരിന്റെ കയ്യിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: