കണ്ണൂര്‍: കണ്ണൂര്‍ കോര്‍പ്പറേഷന്റെ മേയറായി എല്‍ഡിഎഫില്‍ നിന്നും സിപിഎമ്മിലെ ലതയ്ക്കും ഡെപ്യൂട്ടി മേയറായി ലീഗിലെ സമീറും തെരഞ്ഞെടുക്കപ്പെട്ടതോടെ കോര്പ്പറേഷന് ഭരണം വരും ദിവസങ്ങളില്‍ ഏറെ സങ്കീര്‍ണ്ണമാവും. ഇരുകക്ഷികള്‍ക്കും മേയര്‍ ,ഡെപ്യൂട്ടിമേയര്‍ സ്ഥാനങ്ങള്‍ ലഭിച്ചെങ്കിലും കൗണ്‍സിലില്‍ വ്യക്തമായ ഭൂരിപക്ഷം ഇരു കക്ഷികള്‍ക്കും ഇല്ലാത്തതു കൊണ്ടു തന്നെ ഭരണപരമായ തീരുമാനങ്ങളെടുക്കല്‍ ഏറെ ശ്രമകരമാവും. മാത്രമല്ല വിമത നേതാവായ കെ.കെ.രാഗേഷിന്റെ തീരുമാനങ്ങളും കോര്‍പ്പറേഷന്റെ നയപരമായ നടപടികളില്‍ ഏറെ നിര്‍ണ്ണായകമാവും. വിമതനേതാവിന്റെ പിന്തുണയോടെ തൂക്ക് സഭ ഉണ്ടാക്കി ഭരിക്കാനുള്ള പാര്‍ട്ടി നേതൃത്വത്തിന്റെ തീരുമാനത്തില്‍ സിപിഎമ്മിനകത്ത് അഭിപ്രായ ഭിന്നത രൂപം കൊണ്ടിട്ടുണ്ട്. അധികാരത്തിനു വേണ്ടി ആദര്‍ശങ്ങള്‍ മുഴുവന്‍ ബലികഴിച്ച് മുന്നോട്ടു പോകുന്നത് പാര്‍ട്ടിക്ക് ഗുണം ചെയ്യില്ലെന്ന നിലപാടിലാണ് ഒരുവിഭാഗം. പാര്‍ട്ടി ആഗ്രഹിക്കുന്ന തരത്തില്‍ നയപരമായ ഒരു തീരുമാനവും എടുക്കാനാവാത്തതിനാല്‍ കോണ്‍ഗ്രസ്സിലെ വിമതനെ ആശ്രയിച്ച് ഭരണം മുന്നോട്ടു കൊണ്ടുപോകേണ്ട ഗതികേടിലാണ് സിപിഎം എത്തിച്ചേര്‍ന്നിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: