പൊതുവിദ്യാഭ്യാസവകുപ്പില്നിന്ന് അടുത്തിടെ പുറത്തുവന്ന ഉത്തരവ് കേരളത്തിലെ സ്കൂള്‍ വിദ്യാഭ്യാസനിലവാരത്തിന്റെ നേര്‍ചിത്രം കാണിക്കുന്നു. ഒന്നും രണ്ടും കഌസുകളിലെ എല്ലാ കുട്ടികളും എഴുതാനും വായിക്കാനും പഠിച്ചിരിക്കണമെന്നാണ് ഡയറക്ടറുടെ ഉത്തരവ്. മാതൃഭാഷ വായിക്കാനും തെറ്റില്ലാതെ എഴുതാനുമറിയാത്ത കുട്ടികള്‍ നമ്മുടെ വിദ്യാലയങ്ങളിലുണ്ടെന്ന തുറന്ന സമ്മതമാണ് ഈ ഉത്തരവ്.
സര്‍ക്കാര്‍, എയ്ഡഡ് വിദ്യാലയങ്ങളിലെ ഏഴാം കഌസില്‍ പഠിക്കുന്ന അഞ്ചുശതമാനം പേര്‍ക്ക് മലയാളം അക്ഷരങ്ങളും മൂന്നുശതമാനം പേര്‍ക്ക് ഇംഗഌഷ് അക്ഷരങ്ങളും അറിയില്ലെന്നും പഠനറിപ്പോര്‍ട്ട് വെളിപ്പെടുത്തി. നാലാംകഌസുകാരില് 47.5 ശതമാനത്തിന് ലളിതമായ മലയാളവാക്കുകളും വാക്യങ്ങളുംതന്നെ എഴുതാനറിയില്ല. ഇതിനേക്കാള്‍ ദയനീയമാണ് ഗണിതശാസ്ത്രത്തിലെ സ്ഥിതി. ഇംഗ്ലീഷും തഥൈവ.
വിജയശതമാനം മാത്രം ഉയരുമ്പോള്‍ അധ്യയനത്തിന്റെ നിലവാരം എവിടെച്ചെന്നു നില്ക്കുന്നു. എ പ്ലസ് കിട്ടുന്നവരൊക്കെ സ്കൂളില്‍ താരങ്ങളാകുന്നു. പക്ഷേ, ജീവിതത്തിന്റെ ഗ്രേഡിങ്ങില്‍ അവര്‍ പിന്നീട് എത്ര പടികള്‍ കയറുന്നു. പത്താം ക്ലാസ് വരെ തോന്നിയ സിലബസും അതു കഴിഞ്ഞ് ഏകീകൃത പഠനസമ്പ്രദായവും എന്ന വേര്‍തിരിവ് അവസാനിപ്പിക്കാന്‍ സമയമായില്ലേ? ഒരേ കോഴ്സുകള്‍ക്ക് വ്യത്യസ്ത സിലബസുകള്‍… ഇതിന്റെയെല്ലാമിടയില് നമ്മുടെ കൗമാരത്തിന്റെ മൂല്യാബോധം പടിപടിയായി പിറകോട്ട്.
വിദ്യാഭ്യാസം നേടാനുള്ള അവകാശം കുട്ടികള്‍ക്കുണ്ടെന്ന് നിയമങ്ങള്‍ പറയുന്നു. കുറഞ്ഞപക്ഷം പ്രാഥമിക വിദ്യാഭ്യാസമെങ്കിലും സൗജന്യമായും നിര്‍ബന്ധമായും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ട ചുമതല ഭരണകൂടത്തിനുണ്ട്. ദേശീയ നയം അനുസരിച്ച് ന്രാലു കാര്യങ്ങള്‍ക്കാണ് ഊന്നല്‍ നല്‍കുന്നത്: പ്രവേശനവും ചേര്‍ക്കലും സാര്‍വ്വത്രികമാക്കുക. 14 വയസ്സ് വരെയുള്ള കുട്ടികളെ സ്കൂളില്‍ നിലനിര്‍ത്തുക. വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്തുക. സംസ്കൃത്തേയും മറ്റു കഌസിക്കല്‍ ഭാഷകളേയും പുനരുദ്ധരിക്കുക. ഇതില്‍ ആദ്യത്തെ രണ്ടെണ്ണമൊഴികെയുള്ള കാര്യങ്ങള്‍ കേരളത്തില്‍ നടക്കുന്നില്ല എന്നതുകൂടിയാണ് പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവിലെ കുമ്പസാരം തെളിയിക്കുന്നത്.
വിദ്യാഭ്യാസത്തിന്റെയും ജീവിതത്തിന്റെയും ബാലപാഠങ്ങള്‍ പഠിക്കുംമുമ്പേ ജീവിതത്തിലെ കടുത്ത യാഥാര്‍ത്ഥ്യങ്ങള്‍ നേരിടാന്‍ വിധിക്കപ്പെടുന്ന ബാല്യങ്ങളുണ്ട്. പലപ്പോഴും അവരുടെ ജീവിത ദുര്‍വിധിക്ക് അരങ്ങൊരുക്കുന്നത് അക്ഷരത്തിരുമുറ്റവുമാകുന്നുവെന്നതാണ് സങ്കടകരം. സ്കൂള്‍ വളപ്പില്‍ പ്രധാനാധ്യപകരുടെ മുറി പെണ്ണുകാണല്‍ വേദിയാകുന്ന അനുഭവങ്ങള്‍ ചില അദ്ധ്യാപകര്‍ പങ്കുവെക്കുന്നു.
ഗള്‍ഫില്‍നിന്നു വന്ന ബഷീര്‍ പത്ത് സിയിലെ റഹ്നയെ പെണ്ണുകണ്ട അനുഭവം മലബാറിലെ സ്കൂളില്‍ ആദ്യമായി ചുമതലയേറ്റ പ്രധാനാധ്യാപിക്കയ്ക്ക് ഷോക്കായിരുന്നു.
ശൈശവ വിവാഹം ബലാത്സംഗത്തേക്കാള്‍ മോശമാണെന്ന് കോടതി പോലും പറയുമ്പോളാണ് കേരളത്തില്‍ ഇത് നിര്‍ബാധം തുടരുന്നത്. ശൈശവ വിവാഹം തുടച്ചു നീക്കണമെന്നും സ്ത്രീധനം വാങ്ങിയുള്ള വിവാഹം നിയമവിരുദ്ധ പ്രവര്‍ത്തിയാണെന്നും ദല്ഹികോടതി ചൂണ്ടിക്കാട്ടിയത് അടുത്തിടെയാണ്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹം കഴിപ്പിച്ച മാതാപിതാക്കള്‍ക്കെതിരെ സ്ത്രീധന നിരോധന നിയമപ്രകാരവും ശൈശവ വിവാഹ നിരോധന നിയമപ്രകാരവും കേസെടുക്കാന്‍ പൊലീസിന് കോടതി നിര്‍ദേശവും നല്കി. സംസ്ഥാനത്ത് ഒരു വര്‍ഷം ശരാശരി 600 ശൈശവ വിവാഹം നടക്കുന്നതായി ഔദ്യോഗിക കണക്കുകള്‍. കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും വേണ്ടിയുള്ള കേന്ദ്ര സര്‍ക്കാരിന്റെ ഇന്റഗ്രേറ്റഡ് ചൈല്‍ഡ് ഡെവലപ്പ്മെന്റ് സ്കീം (ഐസിഡിഎസ്) പദ്ധതി പ്രകാരമുള്ള റിപ്പോര്‍ട്ടിലാണ് ഞെട്ടിക്കുന്ന കണക്ക്.
അഞ്ചുവര്‍ഷത്തിനിടെ കേരളത്തില്‍ 2740 ശൈശവ വിവാഹം നടന്നു. 545 വിവാഹം ഐസിഡിഎസ് പ്രവര്‍ത്തകര്‍ ഇടപെട്ട് തടഞ്ഞു. 2740 വിവാഹം നടന്നതില്‍ 261 എണ്ണത്തിന് മാത്രമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
ശൈശവ വിവാഹങ്ങളുമായി ബന്ധപ്പെട്ട 2619 സംഭവങ്ങളാണ് അഞ്ച് വര്‍ഷത്തിനിടെ മലപ്പുറത്ത് റിപ്പോര്‍ട്ട് ചെയ്തത്.
ഇവിടെ നടന്ന വിവാഹങ്ങളില്‍ 2186 എണ്ണം മുസ്ലിം സമുദായത്തിലാണ്്. പട്ടികജാതി വിഭാഗത്തില്‍ 136 പേരും മറ്റ് ഹിന്ദു വിഭാഗത്തില്‍നിന്ന് 98 പേരും കുട്ടിത്തം മാറും മുമ്പെ വിവാഹിതരായി. അഞ്ച് വര്‍ഷത്തിനിടയില്‍ പാലക്കാട് ജില്ലയില്‍ 378 വിവാഹങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.തൃശൂരില്‍ 77, കൊല്ലം 50, ഇടുക്കി 39, കോഴിക്കോട് 34, കാസര്‍കോട് 26, എറണാകുളം 12, കോട്ടയം 10, പത്തനംതിട്ട രണ്ട്, വയനാട് 10, തിരുവനന്തപുരം എട്ട്, കണ്ണൂര്‍ എട്ട് എന്നിങ്ങനെയാണ്് മറ്റ് ജില്ലകളിലെ കണക്ക്. പ്രായ പൂര്‍ത്തിയാകാത്ത കുട്ടിയെ കെട്ടുന്നവന് മാത്രമല്ല കൂട്ടുനില്‍ക്കുന്നവരും പ്രേരിപ്പിക്കുന്നവരും നടത്തിക്കൊടുക്കുന്നവരും ഒക്കെ രണ്ടുവര്‍ഷത്തെ തടവിനും ലക്ഷം രൂപയുടെ പിഴയും ശിക്ഷ കിട്ടാന്‍ അര്‍ഹരാണ്. കല്യാണത്തില്‍ പങ്കെടുത്ത് സദ്യയുണ്ടവര്‍ മാത്രമല്ല അറിഞ്ഞിട്ടും തടയാന്‍ ശ്രമിക്കാതിരുന്ന അയല്‍ക്കാരനും നിയമപ്രകാരം ശിക്ഷാര്‍ഹരാണ്.
രണ്ടുവര്‍ഷം മുമ്പ്, യുപിഎ ഭരണകാലത്ത്, ശൈശവ വിവാഹത്തെ എതിര്‍ക്കുന്ന ഐക്യരാഷ്ട്രസഭാ മനുഷ്യാവകാശ സംഘടനയുടെ പ്രമേയത്തെ ഭാരതം പിന്തുണയ്ക്കാഞ്ഞത് വിവാദമായിരുന്നു. 107 രാജ്യങ്ങള്‍ പ്രമേയത്തെ പിന്തുണച്ചപ്പോഴും ശൈശവ വിവാഹങ്ങള്‍ക്ക് കുപ്രസിദ്ധമായ ഭാരതം പ്രമേയത്തിന് പിന്തുണ നല്‍കാതിരുന്നത് അത്ഭുതപ്പെടുത്തി.
അന്ന് ഭരണത്തിലിരുന്നവരുടെ സങ്കുചിത വോട്ട് രാഷ്ട്രീയത്തെയും, പിടിപ്പുകേടിനെയും, മതപ്രീണനനയങ്ങളെയും ലോകത്തിന്റെ മുന്നില്‍ യാതൊരു മടിയും കൂടാതെ പ്രദര്‍ശിപ്പിക്കുകയായിരുന്നു അതിലൂടെ. മുസ്ലിം മതവിഭാഗത്തിലെതന്നെ ഒരു വിഭാഗത്തില്‍ നിന്ന് മാത്രമാണ് ബാലവിവാഹം വേണമെന്ന ആവശ്യം ഉയര്‍ന്നത്. ഭാരതത്തില്‍ ഇന്ത്യയില്‍ ശൈശവ വിവാഹം പൂര്‍ണമായും ഇല്ലാതാക്കാന്‍ ഇനിയും അമ്പത് വര്‍ഷം എടുക്കുമെന്നാണ്് യുണിസെഫ് പറയുന്നത്.
(നാളെ: ശാപമോക്ഷമില്ലാതെ, ബാലവേലയുടെ വലയില്‍ )
പ്രതികരിക്കാൻ ഇവിടെ എഴുതുക: