കണ്ണൂര്‍: കണ്ണൂര്‍ കോര്‍പ്പറേഷനില്‍ യുഡിഎഫ് വിമതന്റെ പിന്തുണയോടെ എല്‍ഡിഫ് അധികാരത്തിലെത്തി. സിപിഎമ്മിലെ ഇ.പി.ലതയാണ് കണ്ണൂര്‍ കോര്‍പറേഷന്റെ പ്രഥമ മേയറായി തെരഞ്ഞെടുക്കപ്പെട്ടത്. ഇ.പി.ലതക്ക് 28 വോട്ടും കോണ്‍ഗ്രസ്സിലെ സുമാബാലകൃഷ്ണന് 27 വോട്ടും ലഭിച്ചു. കോണ്‍ഗ്രസ്സ് വിമതന്റെ വോട്ട് ഇ.പി.ലതക്ക് ലഭിച്ചു. മുസ്ലിം ലീഗിലെ സി.സമീറാണ് ഡെപ്യൂട്ടി മേയര്‍. ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പില്‍ നിന്ന് പി.കെ. രാഗേഷ് വിട്ടുനിന്നു. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി ലീഗിലെ സി.സമീറും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി സിപിഐയിലെ വെള്ളോറ രാജനുമാണ് ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തേക്ക് മത്സരിച്ചത്. രണ്ട് പേര്‍ക്കും 27 വോട്ട് വീതം ലഭിച്ചതിനാല്‍ നറുക്കെടുപ്പിലൂടെയാണ് ഡെപ്യൂട്ടി മേയറെ തെരഞ്ഞെടുത്തത്.
ജില്ലയിലെ തെരഞ്ഞെടുപ്പു നടന്ന 8 നഗരസഭകളില്‍ തളിപ്പറമ്പ്, ശ്രീകണ്ഠാപുരം, പാനൂര്‍ എന്നിവിടങ്ങളില്‍ യുഡിഎഫ് ചെയര്മാന്മാരും ഇരിട്ടിയില്‍ യുഡിഎഫിന് മുന്‍തൂക്കമുണ്ടായിട്ടും മൂന്ന് ലീഗ് മെമ്പര്‍മാര്‍ വോട്ടെടുപ്പില്‍ പങ്കെടുക്കാതിരുന്നതിനാല്‍ എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ ചെയര്മാന് വൈസ് ചെയര്മാന്മാരായി തെരഞ്ഞെടുക്കപ്പെട്ടു. കൂടാതെ കൂത്തുപറമ്പ് , ആന്തൂര്‍, തലശ്ശേരി, പയ്യന്നൂര്‍ എന്നീ നഗരസഭകളിലെ ചെയര്മാന്, വൈസ് ചെയര്മാന് സ്ഥാനങ്ങളിലേക്ക് എല്‍ഡിഎഫിന്റെ പ്രതിനിധികളും തെരഞ്ഞെടുക്കപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: