തിരുവനന്തപുരം: കേരളാ കോണ്‍ഗ്രസ് മാണി വിഭാഗവുമായും മുസ്ലീം ലീഗുമായും കൂട്ടുകൂടി സിപിഎം ബത്തേരി, ഇരിട്ടി നഗരസഭകളുടെ ഭരണം പിടിച്ചതോടെ യുഡിഎഫ്-എല്‍ഡിഫ് ഒത്തു തീര്‍പ്പ് രാഷ്ട്രീയം മറനീക്കി വെളിച്ചത്തായിരിക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ വി.മുരളീധരന് പറഞ്ഞു. സുല്‍ത്താന്‍ ബത്തേരിയിലും ഇരിട്ടിയിലും കേരളാ കോണ്‍ഗ്രസ് മാണി വിഭാഗത്തിന്റെയും മുസ്ലീം ലീഗിന്റെയും പിന്തുണ വാങ്ങിയാണ് സിപിഎം ഭരണത്തിലെത്തിയിരിക്കുന്നത്.
എല്‍ഡിഎഫിനും യുഡിഎഫിനും തുല്യ സീറ്റുകളായതിനാല്‍ നെറുക്കെടുപ്പ് പ്രതീക്ഷിച്ചിരുന്ന സുല്‍ത്താന്‍ബത്തേരി മുനിസിപ്പാലിറ്റിയില്‍ കേരളാകോണ്‍ഗ്രസ് മാണിവിഭാഗത്തിന്റെ സഹായത്തോടെ ഇടതുമുന്നണി അധികാരത്തിലെത്തിയിരിക്കുകയാണ്. ഇരിട്ടി മുനിസിപ്പാലിറ്റിയില്‍ യുഡിഎഫിന് ഭൂരിപക്ഷമുണ്ടായതിനെ അട്ടിമറിച്ചാണ് മുസ്ലീം ലീഗ് ഇടതുമുന്നണിക്ക് ഭരണം നടത്താനുള്ള സഹായം ചെയ്തിരിക്കുന്നത്. ഇവിടെ ലീഗിലെ മൂന്ന് അംഗങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടു നിന്നാണ് എല്‍ഡിഎഫിനെ സഹായിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: