കോപ്പന്‍ഹേഗ് (ഡെന്മാര്ക്ക്): 2016 യൂറോ കപ്പ് ഫുട്ബോളിനുള്ള ടീമുകളുടെ ചിത്രം വ്യക്തമായി. അവസാന പ്ലേ ഓഫ് മത്സരങ്ങളില്‍ ഡെന്മാര്ക്കിനെ കീഴടക്കി സ്വീഡനും സ്ലൊവേനിയയെ മറികടന്ന് ഉക്രെയിനും അടുത്ത വര്‍ഷം ഫ്രാന്‍സില്‍ നടക്കുന്ന യൂറോ കപ്പിലേക്ക് യോഗ്യത നേടി.
ഇരുപാദങ്ങൡലുമായി ഡെന്മാര്ക്കിനെ 4-3ന് പരാജയപ്പെടത്തിയാണ് സ്വീഡിഷ് പോരാളികള്‍ ഫൈനല്‍ റൗണ്ടിലേക്ക് യോഗ്യത നേടിയത്. ആദ്യ പാദത്തില്‍ 2-1ന് വിജയിച്ച സ്വീഡന് രണ്ടാം പാദത്തില്‍ 2-2ന് സമനില പാലിച്ചു.
സ്വീഡന്റെ രണ്ട് ഗോളുകളും നേടിയ സൂപ്പര്‍താരം സ്ലാട്ടന് ഇബ്രാഹിമോവിച്ച്. രണ്ട് ഗോളുകള്‍ക്ക് മുന്നിട്ടുനിന്നശേഷം അവസാന ഒമ്പത് മിനിറ്റിനിടെയാണ് സ്വീഡന് സമനില വഴങ്ങിയത്. 19, 76 മിനിറ്റുകളിലായിരുന്നു ഇബ്രയുടെ ഗോളുകള്‍. ഡെന്മാര്ക്കിന് വേണ്ടി 81-ാം മിനിറ്റില്‍ പൗള്സെനും 90-ാം മിനിറ്റില്‍ വെസ്റ്റര്ഗാര്ഡും ഗോളുകള്‍ നേടി. കളിയില്‍ പന്തടക്കത്തിലും ഷോട്ടുകള്‍ പായിക്കുന്നതിലും ഡാനിഷ് പോരാളികളായിരുന്നു മുന്നിട്ടുനിന്നത്. 61 ശതമാനവും പന്ത് കൈവശംവച്ച അവര്‍ ആകെ ഉതിര്‍ത്ത ഷോട്ടുകള്‍ 26 എണ്ണം. ഇതില്‍ ആറെണ്ണം ലക്ഷ്യത്തിലേക്കായിരുന്നെങ്കിലും രണ്ട് തവണ മാത്രമാണ് സ്വീഡിഷ് ഗോളി പരാജയപ്പെട്ടത്. അതേസമയം സ്വീഡനാകട്ടെ ആകെ പായിച്ച 10 ഷോട്ടുകളില്‍ നാലെണ്ണം ലക്ഷ്യത്തിലേക്ക്. ഇതില്‍ രണ്ടെണ്ണം വലയിലും.
സ്ലോവേനിയക്കെതിരെ ആദ്യ പാദത്തില്‍ നേടിയ 2-0ന്റെ വിജയമാണ് ഉക്രെയിനെ തുണച്ചത്. രണ്ടാം പാദം 1-1ന് സമനിലയില്‍ കലാശിച്ചെങ്കിലും ഇരുപാദങ്ങളിലുമായി 3-1ന്റെ ആധികാരിക വിജയം ഉക്രെയിന് നേടി. ഇന്നലെ 11-ാം മിനിറ്റില്‍ സെസാറിലൂടെ സ്ലോവേനിയ ലീഡ് നേടിയെങ്കിലും 90-ാം മിനിറ്റില്‍ യാര്‍മൊലെന്‍കോ ഉക്രെയിന്റെ സമനില ഗോള്‍ കണ്ടെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: