ബാലുശ്ശേരി: കോഴിക്കോട് റവന്യൂജില്ല ശാസ്ത്രോത്സവത്തില്‍ പ്രവൃത്തി പരിചയമേള എല്‍പി വിഭാഗത്തില്‍ 9489 പോയന്റ് നേടി വടകര ഉപജില്ലയും യുപി വിഭാഗത്തില്‍ 10542 പോയന്റ് നേടി തോടന്നൂര്‍ ഉപജില്ലയും ഐ.ടി മേള യുപി വിഭാഗത്തില്‍ 21 പോയന്റ് നേടി മുക്കം ഉപജില്ലയും ജേതാക്കളായി. എല്‍.പി പ്രവൃത്തി പരിചയമേളയില്‍ 8367 പോയന്റ്നേടി ചോമ്പാല രണ്ടാം സ്ഥാനവും 8176 പോയന്റ് നേടി പേരാമ്പ്ര മൂന്നാം സ്ഥാനവും കരസ്ഥമാക്കി. യു.പി പ്രവൃത്തി പരിചയമേളയില്‍ 9753 പോയന്റുനേടി വടകര രണ്ടാം സ്ഥാനവും 9488 പോയന്റു നേടി ചോമ്പാല മൂന്നാം സ്ഥാനവും കരസ്ഥമാക്കി. യുപി വിഭാഗം ഐ.ടി മേളയില്‍ 20 പോയന്റുനേടി ചേവായൂര്‍ രണ്ടാം സ്ഥാനവും 18 പോയന്റുനേടി കുന്നുമ്മല്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. മൂന്ന് ഇനങ്ങളുടെ ഫലപ്രഖ്യാപനമാണ് ഇതുവരെ പൂര്‍ത്തിയായത്. ശാസ്ത്രമേള യു.പി വിഭാഗത്തില്‍ 42 പോയന്റുമായി തോടന്നൂര്‍ ഒന്നാം സ്ഥാനത്ത് മുന്നേറുകയാണ്. 39 പോയന്റ് നേടിയ കോഴിക്കോട് സിറ്റി രണ്ടും 38 പോയന്റ് നേടി വടകര മൂന്നും സ്ഥാനത്ത് പ്രയാണം തുടരുകയാണ്. ശാസ്ത്ര മേള എച്ച്.എസ് വിഭാഗത്തില്‍ 38 വീതം പോയന്റുകള്‍ നേടി കൊയിലാണ്ടിയും ചേവായൂരും ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ്. 37 പോയന്റുമായി വടകര രണ്ടാം സ്ഥാനത്തും 36 പോയന്റുമായി മേലടി മൂന്നാം സ്ഥാനത്തുമാണുള്ളത്. ശാസ്ത്രമേള ഹയര്‍സെക്കണ്ടറി വിഭാഗത്തില്‍ 46 പോയന്റുമായി ബാലുശ്ശേരി ഒന്നാം സ്ഥനത്തും 45 പോയന്റ് നേടി പേരാമ്പ്ര രണ്ടാം സ്ഥാനത്തും 42 പോയന്റു നേടി കോഴിക്കോട് സിറ്റി മൂന്നാം സ്ഥാനത്തും മുന്നേറുകയാണ്. പ്രവൃത്തി പരിചയമേള ഹൈസ്കൂള്‍ വിഭാഗത്തില്‍ 9066 പോയന്റ് നേടി കോഴിക്കോട് സിറ്റി ഒന്നാം സ്ഥാനത്തും 8721 പോയന്റുനേടി മുക്കം രണ്ടാം സ്ഥാനത്തും 8312 പോയന്റു നേടി കുമ്മുമ്മല്‍ മൂന്നാം സ്ഥാനത്തും മുന്നേറുകയാണ്. പ്രവൃത്തി പരിചയ മേള ഹയര്‍സെക്കണ്ടറി വിഭാഗത്തില്‍ 6239 പോയന്റുനേടി കോഴിക്കോട് സിറ്റി ഒന്നാമതും 6083 പോയന്റ് നേടി മുക്കം രണ്ടാമതും 5089 പോയന്റ് നേടി കുന്നുമ്മല്‍ മൂന്നാം സ്ഥാനത്തും മുന്നേറുകയാണ്. ഐ.ടി മേള ഹൈസ്കൂള്‍ വിഭാഗത്തില്‍ 44 പോയന്റുനേടി ചേവായൂര്‍ ഒന്നും 41 പോയന്റ് നേടി കുന്നുമ്മല്‍ രണ്ടും 39 പോയന്റുനേടി വടകര മൂന്നും സ്ഥാനത്ത് മുന്നേറുകയാണ്. ഐ.ടി മേള ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ 34 പോയന്റ് നേടി കുന്നുമ്മല്‍ ഒന്നാം സ്ഥാനത്തും 32 പോയന്റ് നേടി ബാലുശ്ശേരി രണ്ടും 28 പോയന്റു നേടി കോഴിക്കോട് റൂറല്‍ മൂന്നും സ്ഥാനത്ത് മുന്നേറ്റം തുടരുകയാണ്. ഗണിത ശാസ്ത്രമേള, സാമൂഹ്യ ശാസ്ത്ര മേള എന്നിവയുടെ ലീഡ് നിലപോലും പുറത്ത് വിടാന്‍ അധികൃതര്‍ക്ക് രാത്രി ഒന്‍പത് മണിവരെ കഴിഞ്ഞിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: