തിരുവനന്തപുരം: തെക്കന്‍ കേരളത്തില്‍ കനത്ത മഴ തുടരുന്നു. തിരുവനന്തപുരം ജില്ലയിലും ശബരിമലയിലുമാണ് മഴ ഏറ്റവും ശക്തം. പമ്പാ നദി കര കവിഞ്ഞ് ഒഴുകുകയാണ്. നൂറോളം വാഹനങ്ങള്‍ വെള്ളത്തിനടിയിലായി.
ത്രിവേണിയില്‍ നദീതീരത്ത് പാര്‍ക്ക് ചെയ്തിരുന്ന അയ്യപ്പന്മാരുടെ രണ്ട് വാഹനങ്ങള്‍ ഒഴുകിപ്പോയി. ഒരു കാര്‍ ത്രിവേണി പാലത്തില്‍ തങ്ങി നിന്നു. മറ്റൊന്ന് മരത്തിലും. മഴ കനത്തതോടെ അയ്യപ്പന്മാര് പമ്പയില്‍ നിന്ന് സന്നിധാനത്തേക്ക് പോകുന്നതും തിരിച്ച് പമ്പയിലേക്ക് പോകുന്നതും പോലീസ് തടഞ്ഞു. പമ്പയിലേക്കുള്ള വാഹനങ്ങള്‍ നിലയ്ക്കലിലും തടഞ്ഞു.
തിരുവനന്തപുരത്തും കനത്ത മഴ തുടരുകയാണ്. തഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി. ജില്ലയിലെ പ്രൊഫഷണല്‍ സ്ഥാപനങ്ങള്‍ അടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു.
ആരോഗ്യ സര്‍വകലാശാല വ്യാഴാഴ്ച തിരുവനന്തപുരത്ത് നടത്താന്‍ നിശ്ചയിച്ചിരുന്ന പരീക്ഷ മാറ്റമില്ലാതെ തുടരും. ബുധനാഴ്ച വൈകീട്ട് ആറ് മണിയോടെയാണ് മഴ ആരംഭിച്ചത്. ഒരു മണിക്കൂറിന് ശേഷം മഴ കുറഞ്ഞെങ്കിലും 8.30 ഓടെ വീണ്ടും ശക്തി പ്രാപിച്ചു. ശക്തമായ മിന്നലുമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: