തൃശൂര്‍: റിലയന്‍സ് ചെയര്മാന് മുകേഷ് അംബാനിക്ക് അറസ്റ്റ് വാറണ്ട്. തൃശൂര്‍ ഉപഭോക്തൃ കോടതിയാണു വാറണ്ട് പുറപ്പെടുവിച്ചത്. പരസ്യത്തില്‍ പറഞ്ഞ ആനൂകൂല്യങ്ങള്‍ നല്‍കിയില്ലെന്നു ചൂണ്ടിക്കാട്ടി എറണാകുളം സ്വദേശി ഡോ. ജോസഫ് സമര്‍പ്പിച്ച പരാതിയിലാണ് നടപടി.
2003ലാണ് ജോസഫ് 24,000 രൂപ കൊടുത്ത് റിലയന്‍സിന്റെ മൊബൈല്‍ ഫോണ്‍ വാങ്ങുന്നത്. അന്ന് ഉപയോക്താക്കള്‍ക്കായി റിലയന്‍സ് നിരവധി ഓഫറുകള്‍ പറഞ്ഞിരുന്നു. ആദ്യത്തെ നാല് വര്‍ഷത്തേയ്ക്ക് ഓരോ മാസവും 400 മിനിട്ട് ഇന്‍കമിങ് കോളുകള്‍ സൗജന്യമായിരുന്നു. റോമിങ് ചാര്‍ജ് ഉണ്ടാകില്ലെന്നും പറഞ്ഞിരുന്നു.
എന്നാല്‍ ഫോണ്‍ ഉപയോഗിച്ച് മൂന്ന് മാസങ്ങള്‍ക്ക് ശേഷം വന്‍തുകയ്ക്കു ബില്‍ വന്ന സാഹചര്യത്തില്‍ ഇദ്ദേഹം കോടതിയെ സമീപിക്കുകയായിരുന്നു. ഔട്ട് ഗോയിങ് കോളിനു 40 പൈസയെന്നാണു പരസ്യം ചെയ്തിരുന്നത്. എന്നാല്‍ ഇതു പാലിക്കപ്പെട്ടില്ലെന്ന് ഇദ്ദേഹം പരാതിയില്‍ പറഞ്ഞു. 2010 ല്‍ പരാതിക്കാരന് അനുകൂലമായി കോടതി വിധി പ്രഖ്യാപിച്ചു.
പരാതിക്കാരനു കമ്പനി നഷ്ടപരിഹാരം നല്‍കണമെന്നും ഉത്തരവില്‍ പറഞ്ഞിരുന്നു. എന്നാല്‍ നഷ്ടപരിഹാരം ലഭിക്കാത്തതിനെത്തുടര്‍ന്നു പരാതിക്കാരന് വീണ്ടും കോടതിയെ സമീപിച്ചു. ഇതിലാണ് കോടതി അറസ്റ്റ് വോറന്റ് പുറപ്പെടുവിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: