കോഴിക്കോട്: നാടകീയതയ്ക്കൊടുവില്‍ ഒഞ്ചിയം ഗ്രാമപഞ്ചായത്ത് ഭരണം ആര്‍എംപി നിലനിര്‍ത്തി. യുഡിഎഫിന്റെ ഘടകക്ഷിയായ മുസ്ലിം ലീഗിന്റെ പിന്തുണയോടെയാണ് ആര്‍എംപി ഭരണം നിലനിര്‍ത്തിയത്. കവിത അഞ്ചുമൂലപ്പറമ്പാണ് പഞ്ചായത്ത് പ്രസിഡന്റായി തെരെഞ്ഞെടുക്കപ്പെട്ടത്.
ജെഡിയുവും കോണ്‍ഗ്രസും വോട്ടെടുപ്പില്‍നിന്ന് വിട്ടുനിന്നു. ഒഞ്ചിയത്ത് ആകെയുള്ള പതിനേഴ് സീറ്റുകളില്‍ സിപിഎമ്മിന് ഏഴ്, ആര്‍എംപിക്ക് ആറ്, യുഡിഎഫിന് നാല് എന്നിങ്ങനെയായിരുന്നു കക്ഷിനില. തെരഞ്ഞെടുപ്പിന് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ മത്സരിപ്പിച്ചിരുന്നില്ല. ഇതോടെ തന്നെ യുഡിഎഫ് പിന്തുണ ആര്‍എംപിക്ക് കിട്ടുമെന്നത് എല്ലാവരും പ്രതീക്ഷിച്ചു.
ആര്‍എംപിയും സിപിഎമ്മും ഭരണത്തിനായി മത്സരിച്ചാല്‍ ആര്‍എംപിക്ക് വോട്ടു ചെയ്യാനായിരുന്നു യുഡിഎഫ് തീരുമാനം. എന്നാല്‍ യുഡിഎഫ് പിന്തുണ തങ്ങള്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും വോട്ടവകാശം വിനയോഗിച്ചതാവാമെന്നും ആര്‍എംപി നേതാക്കള്‍ പറഞ്ഞു.
ആര്‍എംപി- യുഡിഎഫ് രഹസ്യധാരണ പരസ്യമായി മാറി എന്നായിരുന്നു ഇതേക്കുറിച്ചുള്ള സി.പി.എമ്മിന്റെ പ്രതികരണം. യുഡിഎഫിലെ ധാരണ പ്രകാരമല്ല, ഒഞ്ചിയത്തെ ജനങ്ങളുടെ ആഗ്രഹം മാനിച്ചാണ് ആര്എംപിക്ക വോട്ട് ചെയ്തതെന്ന് മുസ്ലിം ലീഗ് പ്രതികരിച്ചു.
സിപിഎം ഭരണത്തിലെത്താതിരിക്കാന്‍ ആര്‍എംപിയെ സഹായിക്കുമെന്ന് കോണ്‍ഗ്രസ് പലതവണ വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: