ന്യൂദല്‍ഹി: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ആയി ടി. എസ് താക്കൂറിനെ നിയമിച്ചു. നിലവിലെ ചീഫ് ജസ്റ്റിസ് എച്ച്. എല്‍. ദത്തു ഡിസംബര്‍ മൂന്നിന് വിരമിക്കും. നിയമമന്ത്രാലയത്തിന്റെ ശുപാര്‍ശയില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയാണ് ജസ്റ്റിസ് താക്കൂറിനെ നിയമിച്ചുകൊണ്ട് ഉത്തരവിറക്കിയിരിക്കുന്നത്. 2017 ജനുവരി നാലുവരെയാണ് താക്കൂറിന്റെ സേവന കാലാവധി.
1952 ജനുവരി നാലിനാണ് താക്കൂറിന്റെ ജനനം. 2009 നവംബര്‍ 17നാണ് സുപ്രീം കോടതി ജഡ്ജിയായി താക്കുര്‍ ചുമതലയേറ്റത്. ഐപിഎല്‍ വാതുവെയ്പ്പ് കേസിന്റെ കേസ് പിരിഗണിച്ചിരുന്നത് ജസ്റ്റിസ് താക്കൂര്‍ അധ്യക്ഷനായ ബെഞ്ചാണ്. ഇതു കൂടാതെ ശാരദ ചിട്ടിതട്ടിപ്പ് കേസ്, കോടികളുടെ എന്‍ആര്‍എച്ച്എം അഴിമതി കേസ് തുടങ്ങി ഒട്ടനവധി പ്രമുഖ കേസുകളില്‍ ജസ്റ്റിസ് ടി. എസ്. താക്കൂര്‍ വിധി പ്രസ്താവന നടത്തിയിട്ടുണ്ട്. ദല്‍ഹി, ഹൈക്കോടതി ആക്റ്റിങ് ചീഫ് ജസ്റ്റിസായും, പഞ്ചാബ് ഹരിയാന ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയും പ്രവര്‍ത്തിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: