ന്യൂദല്‍ഹി: ഭീകരാക്രമണങ്ങള്‍ നടത്തി ഭാരതത്തെ തകര്‍ക്കാന്‍ പാക് ഭീകരസംഘടനയായ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ലഭിച്ചത് 80 കോടി രൂപ. പാക്കിസ്ഥാനിലെ വിവിധ കേന്ദ്രങ്ങളില്‍ നിന്ന് എട്ടുവര്‍ഷം കൊണ്ട് ലഭിച്ച തുകയാണിത്. ഇത് അവരുടെ വരുമാനത്തിന്റെ ഒരു വഴി മാത്രം. മറ്റു രാജ്യങ്ങളില്‍ നിന്നുള്ള വരുമാനം വേറെ.
ഭാരത രഹസ്യാന്വേഷണ ഏജന്‍സി പാരീസിലെ സാമ്പത്തിക ദൗത്യസേനയ്ക്ക് നല്കിയ വിവരമാണിത്. ഭാരതത്തില്‍ ഈ തുക ഭീകരര്‍ക്കും കൊല്ലപ്പെട്ട ഭീകരരുടെ കുടുംബാംഗങ്ങള്‍ക്കും കൈമാറുകയാണ് പതിവ്. മറ്റുരാജ്യങ്ങളില്‍ നിന്നു ഭാരതത്തെ തകര്‍ക്കാന്‍ ഹിസ്ബുള്‍ ഫണ്ട് സ്വരൂപിക്കുന്നുണ്ട്. ഇത് പലപല ട്രസ്റ്റുകളുടേയും സംഘടനകളുടയേും പേരിലാണ് ഭാരതത്തില്‍ ഒഴുകിയെത്തുന്നത്. ഹിസ്ബുള്‍ മുജാഹിദ്ദീന്‍, ലഷ്ക്കര്‍ ഇ തൊയ്ബ തുടങ്ങിയവ വന്‍തോതില്‍ പണം പിരിക്കുന്നത് പുറത്തുവന്നിട്ടുണ്ട്. പാക്കിസ്ഥാനാണ് ഇനി പ്രതികരിക്കേണ്ടത്.
ഒരു ഉന്നത ഉദ്യോഗസ്ഥന് പറഞ്ഞു. ബാങ്കുകള്‍ വഴിയാണ് ഹിസ്ബുള്‍ പണം വിവിധ അക്കൗണ്ടുകളില്‍ എത്തിക്കുന്നത്. ഭാരതത്തിലും അമേരിക്കയിലും യൂറോപ്യന്‍ യൂണിയനിലും വിലക്കുള്ള ഹിസ്ബുളിന് പാക് ചാരസംഘടനയായ ഐഎസ്ഐയുടെ ശക്തമായ പിന്തുണയാണ് ഉള്ളത്. ലഷ്ക്കര്‍, ജെയ്ഷ് ഇ മുഹമ്മദ്, ഹര്‍ക്കത്ത് ഉള് ജിഹാദ് ഇസഌ, സിമി, തുടങ്ങിയവയും ഹിസ്ബുളിനെ സഹായിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: