മാന്നാര്‍: ചെന്നിത്തല തൃപ്പെരുന്തുറ പഞ്ചായത്തിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തര്‍ക്കത്തിലാണ് സിപിഎമ്മിന്റെ പട്ടികജാതിവിരോധം മറനീക്കിപുറത്തുവന്നത്. പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി ജില്ലാകമ്മിറ്റി നിര്‍ദ്ദേശിച്ചത് രണ്ടാവാര്ഡില്നിന്ന് മത്സരിച്ച് വിജയിച്ച ജിനുജോര്ജ്ജിനെയാണ്.
എന്നാല്‍ പാര്‍ട്ടി പ്രാദേശിക ഘടകത്തിന് ഇ.എന്‍. നാരായണനെ മത്സരിപ്പിക്കാനായിരുന്നു താത്പര്യം പ്രാദേശികഘടകവും ജില്ലാകമ്മിറ്റിയും ഇതിനെചോല്ലി തര്‍ക്കം രൂക്ഷമായതോടെ ജില്ലാഘടകം ഘടകകക്ഷിയായ സിപിഐലെ 17-ാംവാര്‍ഡില്‍നിന്ന് വിജയിച്ച ജയകുമാരിയെ നിശ്ചയിച്ചുകൊണ്ട് വിപ്പ് നല്കി എന്നാല്‍ പട്ടികജാതിക്കാരിക്ക് പ്രസിഡന്റ് സ്ഥാനം നല്കുന്നതില് പ്രാദേശികഘടകം ശക്തമായ എതിര്‍പ്പ് പ്രകടിപ്പിച്ച് രംഗത്തുവരുകയും നിര്‍ദ്ദേശവുമായി എത്തിയ ജില്ലാകമ്മിറ്റി അംഗം എ. മഹേന്ദ്രനേയും ഏരിയകമ്മിറ്റി സെക്രട്ടറി ശശിധരനേയും പഞ്ചാത്താഫീസിന്റെ കവാടത്തില്‍ തടയുകയും ഉന്തിലും തള്ളിലും കലാശിക്കുകയും ചെയ്തു. കാലങ്ങളായി പാര്‍ട്ടിക്കുവേണ്ടി കൊടിപിടിക്കുകയും പ്രവര്‍ത്തിക്കുകയുംചെയ്ത അധഃസ്ഥിതവര്ഗ്ഗത്തിനെ വോട്ടുബാങ്കായിമാത്രം കാണുന്ന പാര്‍ട്ടിയുടെ ഇരട്ടമുഖമാണ് ഇതോടെ മറനീക്കി വന്നത്.
എന്നാല്‍ ജില്ലാകമ്മിറ്റിയുടെ നിര്ദ്ദേശത്തെപോലും തള്ളികളയാനുള്ള കീഴ്ഘടകത്തിന്റെ നടപടിക്കുപിന്നില്‍ പാര്‍ട്ടിയിലെ സംസ്ഥാന നേതാക്കളിലെ വരേണ്യവര്‍ഗ്ഗത്തിന്റെ പിന്തുണയുണ്ടന്നാണ് മറുഭാഗത്തിന്റെ ആരോപണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: