മാന്നാര്‍: മതേതരത്വം വിളമ്പുന്ന സിപിഎമ്മില്‍ ന്യൂനപക്ഷങ്ങള്‍ക്കും പട്ടികജാതിക്കാര്‍ക്കും പീഡനമാണെന്ന് ബിജെപി നേതാക്കള്‍ ആരോപിച്ചു. ചെന്നിത്തല പഞ്ചായത്തില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പട്ടികജാതിവിഭാഗത്തോടും ന്യൂനപക്ഷത്തോടും കാട്ടിയ അവഗണന സിപിഎമ്മിന്റെ കപടമതേതരത്വമുഖം വെളിച്ചത്തായി.
പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ജില്ലാ സെക്രട്ടറിയുടെ നിര്‍ദ്ദേശം മറികടന്ന് സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കാന്‍ പ്രാദേശികഘടകം തീരുമാനിച്ചു. രണ്ടാം വാര്‍ഡില്‍നിന്ന് ജയിച്ച ജിനുജോര്ജ്ജിനെയാണ് ജില്ലാനേതൃത്വം തീരുമാനിച്ചത്. എന്നാല്‍ ഇത് അംഗീകരിക്കാന്‍ പ്രാദേശിക ഘടകം തയ്യാറായില്ല. തുടര്‍ന്ന് പട്ടികജാതി വിഭാഗത്തില്‍പ്പെട്ട 17-ാംവാര്ഡില്നിന്നും വിജയിച്ച ജയകുമാരിയെ പ്രസിഡന്റാക്കാന്‍ ജില്ലാസെക്രട്ടറി നിര്‍ദ്ദേശിച്ചതിനനുസരിച്ച് ഏരിയാസെക്രട്ടറി വിപ്പ് നല്‍കിയെങ്കിലും അതും ലംഘിക്കപ്പെട്ടു.
ഇതിലൂടെ സിപിഎമ്മിന്റെ കപട മതേതര സ്വഭാവമാണ് തെളിഞ്ഞിരിക്കുന്നത്. ബിജെപിയെ തോല്‍പ്പിക്കാന്‍ സിപിഎം വോട്ടുകള്‍ ആറ്, പതിനൊന്ന്, പന്ത്രണ്ട് വാര്‍ഡുകളില്‍ കോണ്‍ഗ്രസിന് മറിച്ച് നല്കി.
ജനാധിപത്യ ലംഘനം നടത്തി കോണ്‍ഗ്രസിന് വോട്ടുനല്‍കുവാന്‍ നിലപാട് സ്വീകരിച്ച ഇടതുപക്ഷങ്ങളുടേയും മുന്‍ധാരണപ്രകാരം വോട്ട്സ്വീകരിച്ച കോണ്‍ഗ്രസിന്റേയും വിലകുറഞ്ഞ രാഷ്ട്രീയ നിലപാടുകളും ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണ് ഇവടെ തെളിഞ്ഞതെന്ന് ജില്ലാസെക്രട്ടറി ജി.ജയദേവ്, സംസ്ഥാന കലാ സാംസ്കാരിക സെല്‍ കണ്‍വീനര്‍ ഗോപന് ചെന്നിത്തല നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി സജുകുരുവിള എന്നിവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: