ന്യൂദല്‍ഹി: ഫിറോഷ് ഷാ കോട്ലയില് ഡിസംബര്‍ മൂന്നിന് ആരംഭിക്കുന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക നാലാം ടെസ്റ്റിനുള്ള നോണ്‍ ഒബ്ജക്ഷന് സര്‍ട്ടിഫിക്കെറ്റ് (എന്‍ഒസി) തടഞ്ഞുവയ്ക്കരുതെന്ന് ദല്‍ഹി ഹൈക്കോടതി ദല്‍ഹി സര്‍ക്കാരിനു നിര്‍ദേശം നല്കി.
വിനോദ നികുതിയിനത്തില്‍ കുടിശികയായ 24 കോടി രൂപ മത്സരത്തിനു മുന്‍പ് നല്‍കണമെന്ന് ദല്‍ഹി ജില്ലാ ക്രിക്കറ്റ് അസോസിയേഷന് (ഡിഡിസിഎ) സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ എന്‍ഒസി വൈകിപ്പിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുമെന്ന് ചൂണ്ടിക്കാട്ടി ഡിഡിസിഎ ഇന്നലെ വീണ്ടും കോടതിയെ സമീപിച്ചത്.
മത്സരത്തിനു മുന്‍പ് ഒരു കോടി രൂപ ഡിഡിസിഎ കെട്ടിവയ്ക്കണമെന്ന് കോടതി നിര്‍ദേശിച്ചു. എക്സൈസ്, എന്റര്ടെയ്ന്മെന്റ് ആന്‍ഡ് ലക്ഷ്വറി ടാക്സ് വകുപ്പുകള്‍ക്ക് 50 ലക്ഷം വീതം നല്‍കണം.
ആദ്യ ഗഡു രണ്ടാഴ്ചയ്ക്കുള്ളിലും, രണ്ടാമത്തേത് അടുത്ത രണ്ടാഴ്ചയ്ക്കുള്ളിലും കെട്ടിവയ്ക്കണമെന്നും ജസ്റ്റിസ് ബാദര്‍ ദുരെസ്, ജസ്റ്റിസ് സഞ്ജീവ് സച്ച്ദേവ എന്നിവരടങ്ങിയ ബെഞ്ച് ആവശ്യപ്പെട്ടു. കേസ് വീണ്ടും 27ന് പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: