തൊടുപുഴ. രണ്ട് കിലോ കഞ്ചാവുമായി കുമളി എക്സൈസ് ചെക്ക് പോസ്റ്റിന് സമീപത്ത് നിന്നും പിടിയിലായ കേസിലെ പ്രതി ചേര്‍ത്തല കുറുപ്പന്‍കുളങ്ങര, കിഴക്കന്ഇല്ലിക്കാവില് സുധീഷ് (27) എന്ന ഉണ്ണിക്ക് മൂന്നുകൊല്ലം കഠിന തടവും ഇരുപത്തിയയ്യായിരം രൂപ പിഴയും തൊടുപുഴ എന്‍ഡി പിഎസ് സ്പെഷ്യല്‍ കോടതി ജഡ്ജി എസ് ഷാജഹാന് ശിക്ഷ വിധിച്ചു. പിഴയടച്ചില്ലെങ്കില്‍ മൂന്നു മാസം കൂടി കഠിന തടവ് പ്രതി അനുഭവിക്കേണ്ടതാണെന്ന് കോടതി പറഞ്ഞു. 2014 സെപ്തംബര്‍ മൂന്ന് കുമളി എക്സൈസ് ചെക്ക് പോസ്റ്റിലെ ഇന്‍സ്പെക്ടര്‍ തോമസ് ജോസഫും പാര്‍ട്ടിയും ചേര്‍ന്നാണ് പിടിച്ചത്. പ്രതിയുടെ ഷോള്‍ഡര്‍ ബാഗ് കണ്ട് സംശയം തോന്നി എക്സൈസ് ഉദ്യോഗസ്ഥര്‍ ബാഗ് വാങ്ങി പരിശോധന നടത്തവെയാണ് ബാഗിനുള്ളില്‍ സൂക്ഷിച്ച നിലയില്‍ കഞ്ചാവ് കണ്ടെടുക്കുകയായിരുന്നു. ആലപ്പുഴയിലും മറ്റും എത്തുന്ന ടൂറിസ്റ്റുകള്‍ക്ക് നല്‍കുന്നതിനാണ് കഞ്ചാവ് കടത്തി ക്കൊണ്ടിരുന്നത് എന്ന് എകസൈസ് ഉദ്യോഗസ്ഥന്മാരുടെ ചോദ്യം ചെയ്യലില്‍ പ്രതി വെളിപ്പെടുത്തിയിരുന്നു. വണ്ടിപെരിയാര്‍ എക്സൈസ് ഇന്‍സ്പെക്ടര്‍ സി.കെസുനില് രാജ് അന്വേഷണം പൂര്‍ത്തിയാക്കി ചാര്‍ജ്ജ് ചെയത് കേസില്‍ ഒന്‍പത് സാക്ഷികളെയും പത്തോളം രേഖകളും പ്രോസിക്യൂഷന് ഹാജരാക്കി. പ്രോസിക്ക്യൂഷനു വേണ്ടി സ്പെഷ്യല്‍ പബ്ളിക് പ്രോസിക്ക്യൂട്ടര്‍ പി. എച്ച് ഹനീഫാ റാവുത്തര്‍ ഹാജരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: