കൊച്ചി: പത്രപ്രവര്‍ത്തകനായ ഉണ്ണിത്താനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി ഹാപ്പി രാജേഷിനെ വധിച്ച കേസിലെ പ്രതി എ.എസ്. സന്തോഷ് കുമാറിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. കേസിന്റെ വിചാരണ ആറുമാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് ജസ്റ്റിസ് എ. ഹരിപ്രസാദ് ഉത്തരവിട്ടു.
ഉണ്ണിത്താനെ കൊല്ലാന്‍ ശ്രമിച്ച കേസിലെ പ്രതിയായിരുന്ന ഹാപ്പി രാജേഷിനെ തെളിവു നശിപ്പിക്കാന്‍ മറ്റു സംഘാംഗങ്ങള്‍ വകവരുത്തിയെന്നാണ് സിബിഐ സംഘം കണ്ടെത്തിയത്. ഈ കേസില്‍ ആറാം പ്രതിയാണ് സന്തോഷ്. പ്രതിക്ക് കുറ്റകൃത്യത്തില്‍ പ്രഥമദൃഷ്ട്യാ പങ്കുള്ളതായി സൂചനയുണ്ടെന്ന നിരീക്ഷണത്തോടെയാണ് സിംഗിള്‍ ബെഞ്ച് ജാമ്യാപേക്ഷ തള്ളിയത്.
ഉന്നത സ്വാധീനമുള്ള പ്രതി കേസിലെ സാക്ഷികളെ ഭീഷണിപ്പെടുത്താനും തെളിവുനശിപ്പിക്കാനും ഇടയുണ്ടെന്ന പ്രോസിക്യൂഷന്റെ വാദവും ഹൈക്കോടതി കണക്കിലെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: