തൊടുപുഴ: പീഡനം മൂലം വീട്ടമ്മ ആത്മഹത്യ ചെയ്ത കേസിലെ പ്രതിയെ വെറുതെ വിട്ടു. ശാന്തന്‍പാറ പോലീസ് ചാര്‍ജ് ചെയ്ത കേസിലെ പ്രതി കറുപ്പ് സ്വാമി (49) യെ ആണ് തൊടുപുഴ അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി ഡി സുരേഷ് കുമാര്‍ വെറുതെ വിടാന്‍ ഉത്തരവിട്ടത്. പീഡനംമൂലമാണ് ആത്മഹത്യ ചെയ്തതെന്ന് കാണിക്കുന്ന ആത്മഹത്യാ കുറിപ്പ് വീട്ടമ്മയുടെ വസ്ത്രത്തില്‍ നിന്നും പോലീസിന് ലഭിച്ചിരുന്നു. പ്രതി തന്നെ നിരന്തരം പീഡിപ്പിചിരുന്നതായും വേറെ വീട്ടിലേക്ക് താമസം മാറാന്‍ പ്രതി അനുവദിച്ചിരുന്നില്ല എന്നും കത്തില്‍ എഴുതിയിരുന്നു. മരണശേഷം പോലീസ് പ്രതി വിചാരണ റിപ്പോര്‍ട്ട് തയ്യാറാക്കുമ്പോഴാണ് രണ്ടു കത്തുകള്‍ കണ്ടെടുത്തത്. പ്രതിക്കെതിരെയുള്ള ആരോപണങ്ങള്‍ തെളിയിക്കുവാന്‍ പ്രോസിക്യൂഷന് സാധിക്കാത്തതിനാല്‍ പ്രതി നിരപരാധിയാണെന്നു കണ്ട് കോടതി വിട്ടയക്കുകയായിരുന്നു. അഭിഭാഷകനായ ബിജു പൂമാലില്‍ കോടതിയില്‍ ഹാജരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: