പള്ളുരുത്തി (കൊച്ചി): ഹൈന്ദവ ഐക്യത്തിനായുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ച എസ്എന്‍ഡിപി യോഗത്തെ തകര്‍ക്കാന്‍ സിപിഎം പദ്ധതി.
യോഗത്തിന്റെ ഹിന്ദു ഐക്യ പ്രവര്‍ത്തനങ്ങള്‍ സിപിഎമ്മിന് തിരിച്ചടിയായ സാഹചര്യത്തിലാണ് നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള പദ്ധതി സിപിഎം തയ്യാറാക്കിയത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപി- എസ്എന്‍ഡിപി ധാരണ വിജയത്തിലെത്തിയതും സിപിഎമ്മിന്റെ തീരുമാനത്തിന് പിന്നിലുണ്ട്.
തിരുവനന്തപുരത്തു നടന്ന അനൗേദ്യാഗിക പാര്‍ട്ടി യോഗത്തിലാണ് തീരുമാനത്തിന് അന്തിമരൂപം നല്‍കിയത്.പാര്‍ട്ടി അംഗങ്ങളെയും അനുഭാവികളെയും എസ്എന്‍ഡിപിയുടെ യോഗങ്ങളില്‍ നിര്‍ബ്ബന്ധമായും പങ്കെടുപ്പിക്കാന്‍ അതാത് ലോക്കല്‍ കമ്മിറ്റികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി ഒരു മുതിര്‍ന്ന നേതാവ് വെളിപ്പെടുത്തി.
യോഗത്തില്‍ എസ്എന്‍ഡിപി ഭാരവാഹികളെ സമ്മര്‍ദ്ദത്തിലാക്കുന്ന ചോദ്യങ്ങളുമായി നേരിടാനും തീരുമാനമുണ്ട്. എസ്എന്‍ഡിപിയുടെ രാഷ്ട്രീയ പാര്‍ട്ടി നിലവില്‍ വരുന്നതിന് മുന്‍പ് യോഗത്തിന്റെ പരമാവധി അംഗങ്ങളെ തങ്ങളുടെ പാളയത്തിലെത്തിക്കുന്നതിന് ലോക്കല്‍ തലത്തില്‍ സമിതികള്‍ക്ക് രൂപം നല്കി.
വെള്ളാപ്പള്ളി നടേശന് യോഗത്തില്‍ ഉണ്ടാക്കിയിട്ടുള്ള സ്വാധീനം കുറക്കാന്‍ അദ്ദേഹത്തിനെതിരെ കൂടുതല്‍ ആരോപണങ്ങളുമായി മുതിര്‍ന്ന നേതാക്കള്‍ തന്നെ രംഗത്തെത്തും. ഇത്തരം ആരോപണങ്ങള്‍ക്ക് പരമാവധി പ്രചാരണം നല്‍കാനും നിര്‍ദ്ദേശമുണ്ട്.
കഴിഞ്ഞ ദിവസം കൊച്ചിയില്‍ നടന്ന എസ്എന്‍ഡിപിയുടെ യോഗം സിപിഎം നേതാക്കളുടെ നേതൃത്വത്തിലെത്തിയ സംഘം അലങ്കോലപ്പെടുത്തിയിരുന്നു.
ബിജെപിക്ക് വോട്ടുമറിച്ച എസ്എന്‍ഡിപി നേതൃത്വം രാജിവെക്കണമെന്ന് മുദ്രാവാക്യം മുഴക്കിയാണ് പ്രതിഷേധക്കാര്‍ എത്തിയത്. യൂത്ത് മൂവ്മെന്റ് സെക്രട്ടറിയെ തടഞ്ഞുവെച്ച പാര്ട്ടിക്കാര് പോലീസ് എത്തിയ ശേഷമാണ് അദ്ദേഹത്തെ മോചിപ്പിച്ചത്. വരുംദിവസങ്ങളില്‍ മുഴുവന്‍ സ്ഥലങ്ങളിലും ഇത്തരം കടന്നാക്രമണങ്ങള്‍ക്ക് പാര്‍ട്ടി നേതൃത്വം നല്‍കുമെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: