കൊച്ചി: നാറാത്ത് ഭീകര പരിശീല കേസില്‍ തിങ്കളാഴ്ച വിചാരണ ആരംഭിക്കാനിരിക്കെ ഒളിവിലായിരുന്ന പോപ്പുലര്‍ ഫ്രണ്ട് നേതാവ് കീഴടങ്ങി. കേസിലെ 22ാം പ്രതി കണ്ണൂര്‍ നാറാത്ത് അത്തക്കരവിട വീട്ടില്‍ മുഹമ്മദിന്റെ മകന് കമറുദ്ദീന് എ.വി (34) യാണ് ഇന്നലെ എറണാകുളം എന്‍ഐഎ കോടതിയിലെത്തി കീഴടങ്ങിയത്.
ഇയാളെ കോടതി രണ്ട് ദിവസത്തേക്ക് എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു. ഇതോടെ കുറ്റപത്രത്തില്‍ ഉള്‍പ്പെട്ട മുഴുവന്‍ പ്രതികളും അറസ്റ്റിലായി. ഒളിവിലുള്ള 23ാം പ്രതി അസറുദ്ദീന് എന്ന അസ്ഹര്‍ (22), 24ാം പ്രതി അബ്ദുള്‍ ജലീല്‍ കെ.വി. (40) എന്നിവര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ല. കമറുദ്ദീനും അസറുദ്ദീനും ക്യാമ്പിന് കാവല്‍ നിന്നവരാണ്. പോലീസിനെ കാണുമ്പോള്‍ ഇവര്‍ ഓടി രക്ഷപ്പെടുകയായിരുന്നു.
ഭീകരപരിശീലനത്തിന് നേതൃത്വം നല്കിയ തണല്‍ ട്രസ്റ്റിന്റെ ചെയര്‍മാനാണ് അബ്ദുള്‍ ജലീല്‍. ഭീകരവാദ വിരുദ്ധ നിയമം, മതസൗഹാര്‍ദ്ദം തകര്‍ക്കല്‍, സ്ഫോടന നിരോധന നിയമം എന്നിവയാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.
കേസില്‍ തിങ്കളാഴ്ച മുതല്‍ എന്‍ഐഎ കോടതി ജഡ്ജി സന്തോഷ് കുമാര്‍ വിസ്താരം കേള്‍ക്കും.
50 സാക്ഷികളാണ് കേസിലുള്ളത്. 2013 ഏപ്രില്‍ 23ന് കണ്ണൂര്‍ നാറാത്ത് ഭീകരവാദ പരിശീലന കേന്ദ്രത്തില്‍ പോലീസ് നടത്തിയ റെയ്ഡില്‍ 21 എസ്ഡിപിഐ-പോപ്പുലര്‍ ഫ്രണ്ട് ഭീകരര്‍ അറസ്റ്റിലായിരുന്നു. ബോംബുകളും ആയുധങ്ങളും ഭീകരത പ്രചരിപ്പിക്കുന്ന ലഘുലേഖകളും വെടിവെയ്പ്പ് പരിശീലനത്തിനായി ഉപയോഗിച്ച മനുഷ്യ ഡമ്മിയും കണ്ടെടുത്തിരുന്നു.
കണ്ണൂര്‍ ഡിവൈഎസ്പിയായിരുന്ന പി.സുകുമാരന്‍ അന്വേഷിച്ച കേസ് അന്താരാഷ്ട്ര ബന്ധം പരിഗണിച്ച് എന്‍ഐഎക്ക് കൈമാറുകയായിരുന്നു. ലൗ ജിഹാദുമായി ബന്ധപ്പെട്ട് തുടക്കത്തില്‍ തെളിവ് ലഭിച്ചിരുന്നെങ്കിലും പിന്നീട് ആഴത്തിലുള്ള അന്വേഷണം ഉണ്ടായില്ല.
നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് കമറുദ്ദീന്.
ഒന്നാം പ്രതി ശിവപുരം സ്വദേശി അസീസ് ഹിന്ദുഐക്യവേദി നേതാവ് അശ്വിനികുമാറിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ്. റിയല്‍ എസ്റ്റേറ്റ് ബിസിനസ് നടത്തിയിരുന്ന രണ്ടാം പ്രതി ഫഹദ് ആണ് പണം സ്വരൂപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: