എരുമേലി: ശബരിമല തീര്‍ത്ഥാടനം ആരംഭിച്ച് ദിവസങ്ങള്‍ കഴിഞ്ഞിട്ടും വെള്ളവും വൈദ്യുതിയുമില്ലാത്തതിനെ തുടര്‍ന്ന് എരുമേലി കെഎസ്ആര്‍ടിസി ഓപ്പറേറ്റിംഗ് സെന്ററിലെ ശൗചാലയം അടച്ചുപൂട്ടി.
കെഎസ്ആര്‍ടിസി ഓഫീസിനോട് ചേര്‍ന്നുള്ള ശൗചാലയത്തില്‍ നിന്നും ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വെള്ളമില്ലാതെ ശൗചാലയം ഉപയോഗിച്ചതായി കണ്ടെത്തിയത്. തുടര്‍ന്ന് ഉച്ചയോടെ അധികൃതര്‍ പൂട്ടി.
കെഎസ്ആര്‍ടിസിയിലെ ഏക ശൗചാലയം കൂടി പൂട്ടിയതോടെ നൂറുകണക്കിനു വരുന്ന തീര്‍ത്ഥാടകരും മറ്റു ഡിപ്പോകളില്‍ നിന്ന് എത്തുന്ന ജീവനക്കാരും യാത്രക്കാരും ദുരിതത്തിലായി.
1998ല്‍ സംസ്ഥാനത്താദ്യമായി ജനകീയാസൂത്രണ പദ്ധതി പ്രകാരം പ്രവര്‍ത്തനമാരംഭിച്ച കെഎസ്ആര്‍ടിസി എരുമേലി ഓപ്പറേറ്റിംഗ് സെന്ററില്‍ ഏറെ ജനകീയ പ്രതിഷേധത്തെ തുടര്‍ന്നാണ് ശൗചലയം പഞ്ചായത്ത് നിര്‍മ്മിച്ച നല്‍കിയത്. എന്നാല്‍ വെള്ളവും വൈദ്യുതിയും നല്കുന്ന കാര്യത്തില്‍ കെഎസ്ആര്‍ടിസിയും പഞ്ചായത്തും ശൗചാലയത്തിന്റെ ഉടമസ്ഥാവകാശത്തെ സംബന്ധിച്ചുള്ള തര്‍ക്കമാണ് പ്രവര്‍ത്തനത്തിന് പ്രതിസന്ധിയുണ്ടാക്കിയത്. കഴിഞ്ഞ വര്‍ഷത്തെ തീര്‍ത്ഥാടന അവലോകന യോഗത്തില്‍ വെള്ളവും വൈദ്യുതിയും നല്കാന് കളക്ടര്‍ പഞ്ചായത്തിനോട് ആവശ്യപ്പെടുകയായിരുന്നു.
വെള്ളവും വൈദ്യുതിയുമെത്തിയെങ്കിലും പണം അടയ്ക്കുന്നതിനെ ചൊല്ലി വീണ്ടും തര്‍ക്കമുണ്ടായതാണ് കെഎസ്ആര്‍ടിസിയിലെ ശൗചാലയത്തെ പ്രതിസന്ധിയിലാക്കിയത്.
പഞ്ചായത്തിന്റെ നിര്‍ദ്ദേശാനുസരണം ശൗചാലയത്തില്‍ വല്ലപ്പോഴും വെള്ളമെത്തുന്നതും ഇപ്പോള്‍ പൂര്‍ണ്ണമായും നിലച്ചതാണ് അടച്ചുപൂട്ടലില്‍ എത്തിയത്. ശബരിമല തീര്‍ത്ഥാടനത്തിന് ഇനിയും ദിവസങ്ങള്‍ ബാക്കിനില്‍ക്കെ കെഎസ്ആര്‍ടിസിയിലെ ശൗചാലയം തുറന്ന് പ്രവര്‍ത്തിക്കാന്‍ ബന്ധപ്പെട്ടവര്‍ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: