കോഴിക്കോട്: ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് മുന്‍തൂക്കം. ആകെയുള്ള 70 പഞ്ചായത്തുകളില്‍ 41 പഞ്ചായത്തുകള്‍ എല്‍ഡിഎഫിനും 21 പഞ്ചായത്തുകള്‍ യുഡിഎഫിനും ലഭിച്ചു.
ഏഴു പഞ്ചായത്തുകളില്‍ തെരഞ്ഞെടുപ്പ് നടന്നില്ല. ഒഞ്ചിയം പഞ്ചായത്തിന്റെ ഭരണം ആര്‍എംപി നേടി. മുസ്ലിം ലീഗിന്റെ രണ്ടംഗങ്ങളുടെ പിന്തുണയോടെയാണ് ആറംഗ ആര്‍എംപി ഒഞ്ചിയത്തുനിന്നും സിപിഎമ്മിനെ അകറ്റി നിര്‍ത്തിയത്. പകരം ചോറോട്, പഞ്ചായത്തില്‍ ആര്‍എംപിയുടെ രണ്ട് അംഗങ്ങളുടെ പിന്തുണയോടെ യുഡിഎഫ് അധികാരത്തില്‍ വന്നു. ഇവിടെ എല്‍ഡിഎഫിനും യുഡിഎഫിനും എട്ടു വീതം അംഗങ്ങളാണുണ്ടായിരുന്നത്. ഏക ബിജെപി അംഗം തെരഞ്ഞെടുപ്പില്‍ നിന്നും വിട്ടു നിന്നു.
ചെങ്ങോട്ടുകാവ് പഞ്ചായത്തില്‍ നറുക്കെടിപ്പിലൂടെ യുഡിഎഫും ചേമഞ്ചേരി പഞ്ചായത്തില്‍ എല്‍ഡിഎഫും വീണ്ടും അധികാരം നേടി. ബിജെപി തെരഞ്ഞെടുപ്പില്‍ നിന്നു വിട്ടുനിന്നു. ചേമഞ്ചേരിയിലാകട്ടെ ആകെയുള്ള 20 സീറ്റുകളില്‍ ഇരു മുന്നണികളും 10 വീതം സീറ്റാണ് നേടിയിരുന്നത്. നറുക്കെടുപ്പില്‍ ഭരണം സിപിഎമ്മിനു തന്നെ ലഭിച്ചു.
ഉണ്ണികുളത്ത് 11 സീറ്റുകള്‍ വീതമാണ് ഇരു മുന്നണികളും നേടിയിരുന്നത്. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നറുക്കെടുപ്പിലൂടെയാണ് കോണ്‍ഗ്രസ്സ് വിജയിച്ചത്. ആകെയുള്ള 12 ബ്ലോക്കുകളില്‍ എട്ടു ബ്ലോക്ക് പഞ്ചായത്തുകള്‍ എല്‍ഡിഎഫും 4 ബ്ലോക്ക് പഞ്ചായത്തുകളില്‍ യുഡിഎഫും വിജയിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് സിപിഎമ്മിലെ ബാബു പാറശ്ശേരിയും വൈസ് പ്രസിഡന്റായി റീന മുണ്ടങ്ങോട്ടും തെരഞ്ഞെടുക്കപ്പെട്ടു. വേളം പഞ്ചായത്തില്‍ മുസ്ലിംലീഗിലെ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തര്‍ക്കം കാരണം തെരഞ്ഞെടുപ്പ് നടന്നില്ല. പുതുപ്പാടിയില്‍ പ്രസിഡന്റ്സ്ഥാനം എസ്സി സംവരണമാണ്. ഇവിടെ എല്‍ഡിഎഫിന് 12 സീറ്റുകള്‍ ഉണ്ടെങ്കിലും എസ്സ് സി സംവരണ സീറ്റില്‍ വിജയിച്ചത് യുഡിഎഫ് ആണ്. യുഡിഎഫ് അംഗങ്ങള്‍ ഹാജരാവാത്തത് കാരണം പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: