കണ്ണൂര്‍: കേന്ദ്രസര്‍കാര്‍ മുദ്രയോജന പദ്ധതിപ്രകാരം രാജ്യത്തെ സുക്ഷമ, ചെറുകിട വാണിജ്യ വ്യവസായ സംരംഭകര്‍ക്ക് നടപ്പിലാക്കിയ പദ്ധതി ജില്ലയിലെ ബാങ്ക് മാനേജര്‍മാര്‍ അട്ടിമറിക്കുയാണെന്ന് ബിജെപി ജില്ലാ പ്രസിഡണ്ട് കെ.രഞ്ജിത്ത് പ്രസ്താവനയില്‍ ആരോപിച്ചു.
ഒരു ലക്ഷത്തി ഇരുപതിനായിരം കോടി രൂപയാണ് ഇതിനുവേണ്ടി കേന്ദ്രസര്‍ക്കാര്‍ നീക്കിവെച്ചിരിക്കുന്നത്. ശിശു, കിഷോര്‍, തരുണ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങള്‍ക്ക് തരംതിരിച്ച് 10 ലക്ഷം രൂപ വരെ ഈടില്ലാത്ത വായ്പയാണ് മുദ്രാ ബാങ്ക് യോജന.
എന്നാല്‍ ഇതുമായി ബന്ധപെട്ട് ബാങ്കില്‍ ചെന്നാല്‍ സംരഭകരെ തെറ്റിദ്ധരിപ്പിച്ച് മടക്കിയയക്കുന്ന നിലപാടാണ് ബാങ്കധികൃതര്‍ കൈകൊള്ളുന്നത്, കാരണമില്ലാതെ സംരംഭക്കാരെ മടക്കിയയക്കുന്ന ബാങ്കുകള്‍ക്ക് മുന്നില്‍ ശക്തമായ പ്രക്ഷോഭം നടത്തുമെന്ന് രഞ്ജിത്ത് പ്രസ്താവനയില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: