കണ്ണൂര്‍: തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിലെ തമ്മിലടി കാരണം കോര്പ്പറേഷന് ഭരണം ഉള്‍പ്പെടെ നഷ്ടപ്പെടാന്‍ ഇടയാക്കിയ സാഹചര്യത്തില്‍ ഇന്നലെ കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തുമെന്ന സുധാകരന്റെ പ്രഖ്യാപനം വെറുതെയായി. ഇന്നലെ ഉച്ചക്ക് 12 മണിക്ക് കണ്ണൂര്‍ പ്രസ് ക്ലബില്‍ പത്രസമ്മേളനം വിളിച്ചു ചേര്‍ത്ത പത്രസമ്മേളനത്തില്‍ നിന്ന് അവസാനനിമിഷം പിന്മാറിക്കൊണ്ടാണ് സുധാകരന് കോണ്‍ഗ്രിസിന് തെരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടി സ്വയം സമ്മതിക്കുന്ന അവസ്ഥ ഉണ്ടാക്കിയത്. കെപിസിസി പ്രസിഡണ്ട് വി.എം.സുധീരനും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കണ്ണുരുട്ടിയതോടെയാണ് വെളിപ്പെടുത്തലില്‍ നിന്നും പിന്മാറിയതെന്നാണ് സചന. തന്റെ നേതൃത്വത്തലുളള കണ്ണൂരിലെ കോണ്‍ഗ്രസിന് തെരഞ്ഞെടുപ്പില്‍ സംഭവിച്ച പരാജയം സമ്മതിക്കലുകൂടിയാവുകയാണ് സുധാകരന്റെ മൗനം.
പത്രസമ്മേളനം നടത്തി എ ഗ്രൂപ്പിനും പി.രാമകൃഷ്ണന് ഉള്‍പ്പെടെയുളളവര്‍ക്കുമെതിരെ ശക്തമായ പ്രതികരണത്തിനാണ് സുധാകരന് തയ്യാറായിരുന്നതെന്നും എന്നാല്‍ വെളിപ്പെടുത്തലുകള്‍ നടത്തിയാല്‍ കെപിസിസിയുടെ അച്ചടക്ക നടപടികള്‍ നേരിടേണ്ടി വരുമെന്ന് നേതൃത്വം അറിയിച്ചതിനെ തുടര്‍ന്ന് സുധാകരന് പിന്മാറുകയായിരുന്നുവെന്നുമാണ് സൂചന. കോര്പ്പറേഷന് പരാജയത്തോടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയില്‍ നിന്നും നേതാക്കളില്‍ നിന്നും കൂടുതല്‍ ഒറ്റപ്പെട്ട സുധാകരന് വീണ്ടും ഗ്രൂപ്പ് പോര് ആളിക്കത്തിച്ച് പ്രതിഷേധം ശക്തമാക്കേണ്ടെന്ന് കരുതിയാണ് പിന്മാറിയതെന്നും സൂചനയുണ്ട്. മാത്രമല്ല കോര്‍പ്പറേഷനിലെ പാര്‍ട്ടിയുടെ പരാജയത്തിന് മുഖ്യകാരണക്കാരനായി ചിത്രീകരിക്കപ്പെട്ടിരിക്കുന്ന സുധാകരന് പി.രാമകൃഷ്ണന് ഉള്‍പ്പെടെയുളള എഗ്രൂപ്പ്കാര്ക്കെതിരേയോ രാഗേഷിനെതിരായോ കാര്യമായി ഒന്നും ആക്ഷേപിക്കാനില്ലെന്നതിനാലാണ് പത്രസമ്മേളനം റദ്ദാക്കിയതെന്നുമാണ് സൂചന. ഏതാനും ദിവസങ്ങള്‍ക്കുളളില്‍ കെപിസിസി ചേരുമെന്നും കണ്ണൂരിലെ കാര്യങ്ങള്‍ അവിടെ ചര്‍ച്ച ചെയ്യാമെന്ന ഉറപ്പ് ലഭിച്ചിട്ടുണ്ടെന്നും പറയപ്പെടുന്നു. മാത്രമല്ല കോര്പ്പറേഷന് തെരഞ്ഞെടുപ്പില്‍ വിമതന് മുന്നില്‍ കീഴടങ്ങാതെ എടുത്ത ഡിസിസിയുടെ നടപടികള്‍ ശരിയായതാണെന്ന് മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും സൂധീരനും അറിയിച്ചിട്ടുണ്ടെന്നും ഈ സാഹചര്യത്തില്‍ പാര്‍ട്ടിയെ കൂടുതല്‍ പ്രതിരോധത്തിലാക്കേണ്ടെന്നതിനാലാണ് നേതൃത്വത്തിന്റെ ആവശ്യ പ്രകാരം വെളിപ്പെടുത്തല്‍ നാടകത്തില്‍ നിന്നും പിന്മാറിയെതെന്നും പറയപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: