തൃശൂര്‍: സിബിഎസ്ഇ സ്കൂള്‍ സംസ്ഥാന കലോത്സവം തൃശൂരില്‍ തുടങ്ങി. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം നിര്‍വഹിച്ചു. സംസ്ഥാനത്തെ സ്കൂള്‍ വിദ്യാഭ്യാസത്തിന്റെ നിലവാരം ഉയര്‍ത്തുന്നതില്‍ സിബിഎസ്ഇ വിദ്യാലയങ്ങള്‍ വലിയ പങ്കുവഹിച്ചതായും ഉമ്മന്‍ചാണ്ടി പറഞ്ഞു.
രാവിലെ സ്റ്റേജിതര മത്സരങ്ങള്‍ തൃശൂര്‍ പാറമേക്കാവ് വിദ്യാമന്ദിര്‍ സ്കൂളില്‍ തുടങ്ങി.
സ്റ്റേജിതര മത്സരങ്ങളുടെ ഉദ്ഘാടനം എഴുത്തുകാരനും സിനിമാനടനുമായ വി.കെ.ശ്രീരാമന് നിര്‍വഹിച്ചു. ഉച്ചക്ക് 2.30ന് തൃശൂര്‍ തെക്കെ ഗോപുരനടയില്‍ നിന്ന് തുടങ്ങിയ സാംസ്കാരിക ഘോഷയാത്ര അശ്വിനി വഴി, പാട്ടുരായ്ക്കല്‍ ജംഗ്ഷനിലൂടെ ദേവമാത സ്കൂളില്‍ സമാപിച്ചു. 50ഓളം നിശ്ചലദൃശ്യങ്ങള്‍, ഡിസ്പ്ലേകള്‍, വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍ തുടങ്ങി 5000 പേര് പങ്കെടുത്തു.
ഇന്ന് രാവിലെ 8 മണിമുതല്‍ ദേവമാത സിഎംഐ പബ്ലിക് സ്കൂളില്‍ 22 വേദികളില്‍ മത്സരങ്ങള്‍ ആരംഭിക്കും. 22ന് വൈകീട്ട് 5.30ന് സമാപനസമ്മേളനം വിദ്യാഭ്യാസ മന്ത്രി പി.കെ.അബ്ദുറബ്ബ് ഉദ്ഘാടനം ചെയ്യും.
20 മുതല്‍ 22 വരെ ദേവമാത സിഎംഐ പബ്ലിക് സ്കൂള്‍, തൃശൂര്‍ ടൗണ്‍ഹാള്‍, പാട്ടുരായ്ക്കല്‍ നളിനം ഓഡിറ്റോറിയം, പി.ടി.മാനുവല്‍ റോഡ് എന്നിവയാണ് വേദികള്‍. 144 ഇനങ്ങളിലായി 6500 വിദ്യാര്‍ത്ഥികള്‍ നാലുദിവസങ്ങളിലായി നടക്കുന്ന മത്സരത്തില്‍ പങ്കെടുക്കും.
സ്റ്റേജിതര മത്സരങ്ങള്‍ 44, സ്റ്റേജ് ഇനങ്ങള്‍ 100. ഗ്രൂപ്പ് ഇനങ്ങള്‍ 19, സിംഗിള്‍ ഇനങ്ങള്‍ 125, കേരളത്തിലെ 24 സഹോദയകളില്‍ നിന്ന് ഓരോ ഇനത്തില്‍ 2 പേര്‍ക്കാണ് പങ്കെടുക്കാന്‍ അവസരം. അഞ്ചു കാറ്റഗറി തിരിച്ചാണ് മത്സരങ്ങള്‍ ക്ലാസ് 3,4 – കാറ്റഗറി1, ക്ലാസ് 5,6,7 – കാറ്റഗറി 2, ക്ലാസ് 8,10 – കാറ്റഗറി 3, പ്ലസ് വണ്‍, പ്ലസ് ടു – കാറ്റഗറി 4, ജനറല്‍ കാറ്റഗറി വിഭാഗം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: