കാസര്‍കോട്: കാസര്‍കോട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്, വൈസ് പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ ബിജെപി അംഗങ്ങളായ അഡ്വ.കെ.ശ്രീകാന്ത്, പുഷ്പ അമേക്കള എന്നിവര്‍ വിട്ടുനിന്നു. വൈസ് പ്രസിഡണ്ട് സ്ഥാനം വനിതാ സംവരണമായതിനാല്‍ ആദ്യ റൗണ്ട് വോട്ടെടുപ്പില്‍ ബിജെപി അംഗം പുഷ്പ അമേക്കള സ്ഥാനാര്‍ത്ഥിയാകുകയും ബിജെപി വോട്ട് ചെയ്യുകയും ചെയ്തിരുന്നു.
രണ്ടാം റൗണ്ടില്‍ കുറവ് വോട്ട് ലഭിച്ച വ്യക്തിയെന്ന നിലയില്‍ പുഷ്പ അമേക്കളയെ സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന് മാറ്റി നിര്‍ത്തി നടത്തിയ തെരഞ്ഞെടുപ്പിലാണ് ബിജെപി അംഗങ്ങള്‍ വോട്ട് ചെയ്യാതെ വിട്ട് നിന്നത്.
ലീഗ് ജില്ലാ പഞ്ചായത്തില്‍ അധികാരത്തിലെത്താതിരിക്കാനായി ബിജെപി സംസ്ഥാന നേതൃത്വത്തില്‍ നിന്ന് പ്രത്യേകമായ അനുവാദം വാങ്ങി ജില്ലാനേതൃത്വം പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന് വോട്ട് ചെയ്യാന്‍ തീരുമാനിച്ചിരുന്നു. വോട്ടെടുപ്പിന്റെ അവസാന നിമിഷം വരെ അതിനുള്ള ശ്രമങ്ങള്‍ നടത്തുകയും ചെയ്തിരുന്നു. പക്ഷെ ബിജെപി വോട്ട് നേടി അധികാരത്തിലെത്തിയാല്‍ ആ നിമിഷം തന്നെ രാജിവെക്കുമെന്ന് സിപിഎം നേതൃത്വം വ്യക്തമാക്കിയതോടെ ബിജെപി വോട്ടെടുപ്പില്‍ നിന്ന് വിട്ട് നില്‍ക്കുകയായിരുന്നു.
മുസ്ലിം ലീഗിനെ ജില്ലാ പഞ്ചായത്തില്‍ അധികാരത്തിലെത്തിച്ചതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം സിപിഎമ്മിനാണെന്ന് ജില്ലാപഞ്ചായത്തംഗവും ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറിയുമായ അഡ്വ.കെ.ശ്രീകാന്ത് പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടായി മുസ്ലിം ലീഗില്‍ നിന്നുള്ള എ.ജി.സി.ബഷീറും, വൈസ് പ്രസിഡണ്ടായി ശാന്തമ്മ ഫിലിപ്പും തെരഞ്ഞെടുക്കപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: