ന്യൂദല്‍ഹി: സുനന്ദ പുഷ്ക്കറിന്റെ മരണവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ ശശി തരൂരിനെ ദല്‍ഹി പോലീസ് വീണ്ടും ചോദ്യം ചെയ്യും. ഇതിനായി ദല്‍ഹി പോലീസ് 25 ചോദ്യങ്ങളടങ്ങിയ ചോദ്യാവലി തയാറാക്കി. ഈ മാസം അവസാനത്തോടെയായിരിക്കും ചോദ്യം ചെയ്യല്‍.
അമേരിക്കയിലെ എഫ്ബിഐ ലബോറട്ടറിയില്‍ നടത്തിയ സുനന്ദയുടെ ആന്തരിക അവയവങ്ങളുടെ പരിശോധനാ ഫലം ദല്‍ഹി പോലീസിന് ലഭിച്ചിട്ടുണ്ട്. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും ചോദ്യം ചെയ്യല്‍. വിഷം ഉള്ളില്‍ ചെന്നാണ് സുനന്ദ മരിച്ചതെന്ന് റിപ്പോര്‍ട്ടിലുണ്ട്.
അതേ സമയം മരണകാരണം പോളോണിയം അല്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. വിദേശ നിര്‍മിതമായ മറ്റ് വിഷ പദാര്‍ത്ഥങ്ങളുടെ സാന്നിധ്യവും കണ്ടെത്താനായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: